മെട്രോമാന് ഇ. ശ്രീധരന് ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ. ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ ബി ജെ പിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.( News18 Creative)
കേരളത്തിന് നീതി ഉറപ്പാക്കാൻ ബി ജെ പി അധികാരത്തിൽ വരണമെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ല. കുറച്ചുകാലമായി മനസിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാർട്ടി അംഗത്വം സ്വീകരിച്ചാൽ മതി. പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കും. കെ. സുരേന്ദ്രൻ ഇങ്ങോട്ട് വന്ന് പാർട്ടിയിൽ ചേരണമെന്ന് ആവശ്യപ്പെട്ടതാണ്. ബി ജെ പിയുടെ പ്രകടന പത്രികയിലേക്ക് പല നിർദേശങ്ങളും നൽകിയിട്ടുണ്ട്. കേരള സർക്കാരിനെ കൊണ്ടും ഒന്നും സാധിക്കുന്നില്ല. എപ്പോഴും കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നതുകൊണ്ടാണ് ഇവിടെ കാര്യങ്ങളൊന്നും നടക്കാത്തത്. കേന്ദ്ര സർക്കാരിനോട് യോജിച്ചാണ് പോകേണ്ടത്. അത് ഇപ്പോൾ ബിജെപിക്കേ സാധിക്കൂ. കേരളത്തിന്റെ വികസനമല്ല മുന്നണികൾ നോക്കുന്നത്. പാർട്ടിയുടെ താൽപര്യമാണ് നോക്കുന്നത്. രാഷ്ട്രീയം പറയുക അല്ല. അനുഭവത്തിൽ നിന്നാണ് പറയുന്നത്. - ശ്രീധരൻ പറഞ്ഞു..(News18 Creative)
നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മാത്രമാണ് ആഗ്രഹം. അതിന് ഇപ്പോൾ ബി ജെ പിയിൽ ചേർന്നാലേ സാധിക്കൂ. തെരഞ്ഞെടുപ്പ് മത്സരം ലക്ഷ്യമില്ല. മത്സരിക്കാൻ ആവശ്യപ്പെട്ടാൽ മത്സരിക്കും. യു ഡി എഫിനെയോ എൽ ഡി എഫിനെയോ ആക്രമിക്കാൻ അല്ല പോകുന്നത്. ബി ജെ പിയോട് ചേർന്ന് രാജ്യത്തിന് എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. താൻ വരുന്നതോടെ ബി ജെ പിയുടെ ഇമേജ് മാറും. സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസായങ്ങൾ വരണം. ആളുകൾക്ക് ജോലി വേണം. പുറമേ നിന്ന് ആളു വന്ന് പണിയെടുക്കുന്ന സാഹചര്യം മാറണം. 20 കൊല്ലമായി ഒരു വ്യവസായവും കേരളത്തിൽ വന്നിട്ടില്ല. കെ സുരേന്ദ്രന്റെ യാത്രയിൽ പങ്കെടുക്കില്ല. ഗവർണർ പദവി സ്വീകരിക്കില്ല. ആ പദവിയിലിരുന്നാൽ രാജ്യത്തെ സേവിക്കാൻ കഴിയില്ല- ശ്രീധരൻ പറഞ്ഞു. (News18 Creative)