ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പതിമൂന്നു ദിവസത്തെ കേരള പര്യടനത്തിനു ശേഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന മഹാസമ്മേളനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും
സക്ത ഭാഷാ സംഗമ ഭൂമിയായ കാസർകോഡ് നിന്ന് ആരംഭിച്ച വിജയ യാത്ര ഏതാണ്ട് 1940 ഓളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തുന്നത്. സംസ്ഥാനത്താകെ 62 മഹാസമ്മേളനങ്ങളിൽ വിജയ യാത്ര സംബന്ധിച്ചു. കൂടാതെ മുൻകൂട്ടി നിശ്ചയിക്കാത്ത നിരവധി സ്വീകരണങ്ങളും നടന്നു. പതിനായിരങ്ങൾ സമ്മേളനങ്ങളിൽ അണിചേർന്നു. വിജയ യാത്ര കടന്നു പോയ വഴികളിലെല്ലാം അഭിവാദ്യമർപ്പിക്കാൻ ജനാവലിയെത്തി
വിജയയാത്രയിലെ സ്ത്രീകളുടെ പങ്കാളിത്തമാണ് ശ്രദ്ധേയമായത്. വിജയ യാത്രാ നായകനെ സ്വീകരിക്കാനും ബിജെപി ഉയർത്തിയ മുദ്രാവാക്യം ഏറ്റുവിളാക്കാനും അമ്മമാരും യുവതികളുമടക്കമുള്ള സ്ത്രീകൾ കൂട്ടത്തോടെയെത്തി. എല്ലാ സ്വീകരണ സമ്മേളനങ്ങളിലും പ്രമുഖർ പലരും ബിജെപിക്കൊപ്പമെത്തി. മെട്രോമാൻ ഇ. ശ്രീധരൻ, വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, മലപ്പുറം മുൻ മുൻസിപ്പൽ ചെയർമാൻ ബാബു റസാഖ് തുടങ്ങി നൂറുകണക്കിന് പ്രമുഖർ ബിജെപിക്കൊപ്പം ചേർന്നു
സംസ്ഥാനത്തെ ബിജെപിയുടെ മുൻനിര നേതാക്കളെല്ലാം വിജയ യാത്രയെക്കാപ്പം പങ്കു ചേർന്നു. ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വിവിധ സമ്മേളനങ്ങളിൽ സംസാരിച്ചു. പുതിയ കേരളത്തിനായി അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ വിജയ യാത്രയിൽ പ്രാദേശിക വിഷയങ്ങളും അഴിമതിയും ദേശീയ വിഷയങ്ങളും ചർച്ച ചെയ്തു