'മാധ്യമങ്ങളിൽ കൂടി അഭിപ്രായം പറയരുത്'; രഹന ഫാത്തിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്
ഗോമാത ഉലർത്ത് എന്ന പേരിൽ സമൂഹ മാധ്യമത്തിൽ കുക്കറി വീഡിയോ പോസ്റ്റു ചെയ്തത് മത സ്പർദ്ധയുണ്ടാക്കാനാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആവശ്യമെങ്കിൽ ഈ വീഡിയോ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ സമൂഹമാധ്യമങ്ങളിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ അഭിപ്രായം പറയുന്നത് ഹൈക്കോടതി വിലക്കി. 2018 ൽ സമൂഹമാധ്യമങ്ങളിലൂടെ മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2/ 8
നിലവിലുള്ള കേസിൻറെ വിചാരണ തീരുന്നതു വരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാൾ വഴിയോ സ്വന്തം അഭിപ്രായങ്ങൾ ദൃശ്യമാധ്യമങ്ങൾ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം.
3/ 8
അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥു മുന്നിൽ ഹാജരായി ഒപ്പിടാനും രഹ്നയോട് നിർദ്ദേശിച്ചിട്ടുണ്ട്.
4/ 8
അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഓരോ ദിവസവും ഹാജരാകണം.
5/ 8
ഗോമാത ഉലർത്ത് എന്ന പേരിൽ സമൂഹ മാധ്യമത്തിൽ കുക്കറി വീഡിയോ പോസ്റ്റു ചെയ്തത് മത സ്പർദ്ധയുണ്ടാക്കാനാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആവശ്യമെങ്കിൽ ഈ വീഡിയോ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
6/ 8
നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രഹന പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ര
7/ 8
ഹന ഫാത്തിമയ്ക്കെതിരെ പോക്സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചു. തുടർന്നാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും ജാമ്യം നിഷേധിക്കുകയായിരുന്നു.
8/ 8
മജിസ്ട്രേറ്റിന് മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ ശേഷം കോവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. പോക്സോ, ഐ ടി നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രഹനയ്ക്കെതിരെ പൊലീസ് കേസെടുത്തത്.