വോട്ടെടുപ്പ് നടക്കുന്നതിനും ഒരാഴ്ച മുമ്പ് 16-ാം തീയതിയാണ് വിജയി ആരാണെന്നും അദ്ദേഹത്തിന് കിട്ടുന്ന ആകെ വോട്ടും ഭൂരിപക്ഷവും എത്രയാണെന്നും രേഖപ്പെടുത്തിയ പ്രവചന രേഖ കവറിലാക്കി ബാങ്ക് ലോക്കറിൽ വെച്ചത്. പാലാ കിഴതടിയൂര്‍ ബാങ്കിന്റെ ലോക്കറിലാണ് വെച്ചത്. കവറിനു പുറത്തും, പെട്ടിക്കു പുറത്തും, സാക്ഷികളായി പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിജി ജോജോ, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ്. സി. കാപ്പന്, മാധ്യമ പ്രവര്ത്തകന് ടി. എന്‍. രാജന് എന്നിവര്‍ ഒപ്പിട്ടിരുന്നു. സാക്ഷികളായി ഒപ്പിട്ട പ്രമുഖരുടെയും നിയുക്ത എം. എല്‍. എ. മാണി സി. കാപ്പന് മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുടേയും സാന്നിധ്യത്തിലാണ് പ്രവചനപ്പെട്ടി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത് തുറന്നത്. കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി. കാപ്പന്, മജീഷ്യന്‍ പ്രവചനത്തില്‍ രേഖപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ ഉറക്കെ വായിച്ചു. ഫലപ്രവചനത്തിനൊപ്പം വിജയിച്ച മാണി. സി. കാപ്പന്റെ പേരെടുത്ത് അഭിസംബോധന ചെയ്ത് എം. എല്‍. എ എന്ന നിലയില്‍ പാലാ മണ്ഡലത്തില്‍ അത്യാവശ്യം ചെയ്യേണ്ട മൂന്നു കാര്യങ്ങള്‍ നിവേദനമായും അഭിനവ് രേഖപ്പെടുത്തിയിരുന്നു.