ബഹറിനിൽവെച്ച് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി സംഘത്തിൽ അംഗമായിരുന്നു ഷൈബു നിഹാർ. ഇയാൾ ഉൾപ്പടെ എട്ടുപേർക്കെതിരെ വണ്ടൂർ പൊലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം NIAയ്ക്ക് കൈമാറുകയുമായിരുന്നു.
News18 | April 10, 2019, 1:40 PM IST
1/ 4
കോഴിക്കോട്: ഭീകരസംഘനടയായ ഐ.എസുമായി ബന്ധമുള്ള കൊടുവള്ളി സ്വദേശി ഷൈബു നിഹാറിനെ ദേശീയ അന്വേഷണ ഏജൻസി കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തു. ഖത്തറിൽനിന്ന് കരിപ്പൂരിലേക്ക് വന്നപ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഷൈബു അറസ്റ്റിലായത്. ഇയാളെ എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. ഏപ്രിൽ 22 വരെ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി
2/ 4
ബഹറിനിലെ അൽ അൻസർ സലഫി സെന്ററിൽ ഐ.എസ് പരിശീലന ക്ലാസുകളിൽ ഇയാൾ പങ്കെടുത്തിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ക്ലാസിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയും ചെയ്തു.
3/ 4
എന്നാൽ ബഹറിനിൽ അഡ്വർട്ടൈസിങ് കമ്പനി നടത്തിയിരുന്ന ഷൈബു നിഹാറിന് സിറിയയിലേക്ക് പോകാൻ സാധിച്ചില്ല. പൊലീസ് പിടിയിലാകുമെന്ന ഘട്ടത്തിൽ ഇയാൾ ഖത്തറിൽ അഭയം തേടുകയായിരുന്നു. ഖത്തറിൽ അഡ്വർട്ടൈസിങ് കമ്പനി തുടങ്ങിയ ഷൈബു നിഹാർ നാട്ടിലേക്ക് വരുന്നതിനിടെയാണ് കരിപ്പൂരിൽവെച്ച് എൻ.ഐ.എയുടെ പിടിയിലായത്.
4/ 4
ബഹ്റിൻ കേന്ദ്രീകരിച്ച് ഐ.എസ് ക്ലാസുകൾ സംഘടിപ്പിച്ച 12 മലയാളികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിൽ എട്ടുപേരാണ് സിറിയയിലേക്ക് പോയത്. ബഹറിൻ ഗ്രൂപ്പ് അംഗങ്ങളായ മലയാളികൾക്കെതിരെ യുഎപിഎ പ്രകാരം വണ്ടൂർ പൊലീസ് കേസെടുക്കുകയും, പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുകയുമായിരുന്നു. 2018 ജൂൺ നാലിനാണ് എൻഐഎ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുന്നത്. ഷൈബു നിഹാർ ഉൾപ്പടെ എട്ടുപേർക്കെതിരെയാണ് എൻഐഎ കേസെടുത്തത്.