ജാതി-മത സമവാക്യങ്ങൾ വട്ടിയൂർക്കാവിന്റെ 'വിധി' എഴുതുമോ ? ന്യൂസ് 18 കേരളം സർവേ ഫലം ഇന്ന് വൈകിട്ട് ഏഴിന്
വട്ടിയൂർക്കാവ്, ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്. ജനവിധിക്ക് ചുരുക്കം ദിനങ്ങൾ അവശേഷിക്കെ മണ്ഡലത്തിലെ വോട്ടർമാർ വിവിധ വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം തുറന്നുപറയുന്നു.
News18 | October 18, 2019, 11:56 AM IST
1/ 5
വട്ടിയൂർക്കാവിലെ വോട്ടർമാരുടെ മനസ്സിലെന്താണ് ? പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മൂൻപ് വോട്ടർമാർ അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നു. തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് ന്യൂസ് 18 കേരളത്തിനായി സർവേ നടത്തിയത്.
2/ 5
ഇടതുപക്ഷത്തിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ഥി ആണോ മേയര്‍ വി കെ പ്രശാന്ത്? എന്ന ചോദ്യമാണ് സർവേയിൽ പ്രധാനമായും ഉന്നയിച്ചത്. തിരുവനന്തപുരം കോർപറേഷന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണോ?, പ്രളയകാലത്തെ മേയറുടെ പ്രവർത്തനം മികച്ചതായിരുന്നോ?, സ്ഥാനാര്‍ഥികളുടെ വ്യക്തി മികവ് വോട്ടിനെ സ്വാധീനിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും സർവേയിൽ ഉന്നയിച്ചു.
3/ 5
ശബരിമല വിഷയം വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുമോ? എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ജാതി- മത സമവാക്യങ്ങൾ ഇവിടെ സ്വാധീനശക്തിയാകുമോ ഇല്ലയോ എന്നും വോട്ടർമാർ തുറന്നുപറയുന്നു.
4/ 5
കുമ്മനം രാജശേഖരന് തന്നെ ഇത്തവണയും ബിജെപി സ്ഥാനാർഥി ആകണമായിരുന്നോ എന്ന ചോദ്യവും സർവേയിലൂടെ വോട്ടർമാരുടെ മുന്നിലേക്ക് വച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടും യോജിപ്പുണ്ടോ എന്ന ചോദ്യത്തിനും സർവേ ഉത്തരം തേടുന്നു.
5/ 5
തലസ്ഥാന നഗരത്തിന്റെ ഭാഗമായിരുന്നിട്ടും അര്‍ഹിക്കുന്ന ശ്രദ്ധ വട്ടിയൂര്‍ക്കാവിന് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിനും വോട്ടർമാർ മറുപടി നൽകുന്നു. വട്ടിയൂർക്കാവിലെ നിലവിലെ എംഎൽഎയുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നോ?, കെ മുരളീധരൻ ലോക്സഭാംഗമായി പോയതിനോട് യോജിക്കുന്നുണ്ടോ?, പ്രതിപക്ഷത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണോ എന്നീ ചോദ്യങ്ങളും സർവേയിൽ ഉന്നയിച്ചു.