'ആ ശങ്ക' തീർക്കാൻ കാൽ ലക്ഷത്തോളം പൊതു ശുചിമുറികൾക്ക് സ്ഥലം തേടി സർക്കാർ
സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. സാധ്യതയുള്ള സ്ഥലങ്ങളില്‍ ശുചിമുറികളോടൊപ്പം അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും
തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ യാത്രക്കാരുടെ ഉപയോഗത്തിനായി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭൂമി കണ്ടെത്തണം. ഇതിനായി നിര്‍ദേശം നല്കാന് മന്ത്രിസഭ തീരുമാനിച്ചു.
2/ 7
സംസ്ഥാനത്താകെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനായി മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമിയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ഏതാണ്ട് 360 ഏക്കർ സ്ഥലം ഇതിനായി വേണ്ടി വരും
3/ 7
റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊതു ശുചിമുറികളുടെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ട്. ഒട്ടേറെ പേർക്ക് ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്.
4/ 7
പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.
5/ 7
സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ പദ്ധതിയിൽ പങ്കാളികളാക്കും. സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും.
6/ 7
സാധ്യതയുള്ള സ്ഥലങ്ങളില്‍ ശുചിമുറികളോടൊപ്പം അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.