ന്യൂയോര്‍ക്ക്: പത്രസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരെ സംബന്ധിച്ചിടത്തോളം 2021 ഇരുണ്ട വര്‍ഷമാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് (സിപിജെ) റിപ്പോര്‍ട്ട്. 2021 ലെ ജയില്‍ സെന്‍സസ് പുറത്ത് വിട്ടുകൊണ്ടാണ് സിപിജെയുടെ പരാമര്‍ശം. 2021ൽ തൊഴില്‍പരമായ കാരണങ്ങളാല്‍ ജയിലില്‍ കഴിയേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 293 ആയി. 2020ല്‍ അത് 280 ആയിരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ച റെക്കോര്‍ട്ട് ചൈനക്കാണ്. 50 മാധ്യമ പ്രവര്‍ത്തകരേയാണ് ചൈന ജയിലിലിട്ടത്. മ്യാന്മര് ആണ് രണ്ടാംസ്ഥാനത്തുള്ള രാജ്യം. ഫെബ്രുവരി ഒന്നിന് സൈനിക അട്ടിമറി നടന്നതിന് ശേഷമാണ് മ്യാന്മറില് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ഭരണകൂട നീക്കം വര്‍ധിച്ചത്. ഈജിപ്ത്, വിയറ്റ്നാം, ബെലാറസ് തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി. (News18 Creative)
തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ നിരന്തരമായ വര്ധനയുണ്ടാവുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് തടവില്‍ കഴിയുന്ന തടവുകാരുടെ എണ്ണം 250ല്‍ അധികം രേഖപ്പെടുത്തുന്നത്. സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങിനോട് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി സിപിജെ വിലയിരുത്തി. സ്വച്ഛാധിപതികള്‍ അധികാരം നില നിര്‍ത്താനും ഭരണകൂട വിമര്‍ശകരമായ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒരു കാലത്ത് ഏറ്റവും മോശം അവസ്ഥയിലായിരുന്ന തുര്‍ക്കി ഇപ്പോള്‍ ആറാം സ്ഥാനത്തിയതായും റിപ്പോര്‍ട്ട് പ്രത്യേകം എടുത്തുപറഞ്ഞു. 20 തടവുകാരെയാണ് തുര്‍ക്കി 2021ല്‍ ജയില്‍ മോചിതരാക്കിയത്. 18 പേര് ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട്. 2016ലെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് ശേഷം തുടര്ക്കി നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികള്‍ മൂലം നിരവധി മുഖ്യധാരാ മാധ്യമങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിരവധി പത്രപ്രവര്‍ത്തകര്‍ തൊഴില്‍ ഉപേക്ഷിച്ചു. (News18 Creative)
സൗദി അറേബ്യ 10 മാധ്യമ പ്രവര്‍ത്തകരെ ജയില്‍ മോചിതരാക്കി. 2021ല്‍ പുതുതായി ആരേയും തടവിലിട്ടില്ലെന്നും നിലവില്‍ 14 മാധ്യമ പ്രവര്‍ത്തകരാണ് സൗദി ജയിലുകളില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുന്നതില്‍ എക്കാലവും മുന്നില്‍ നില്ക്കുന്ന രാജ്യമാണ് ചൈന. അതേസമയം, ഹോങ്കോങ്ങില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ സെന്‍സസില്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമായാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2020ല്‍ നഗരത്തിലെ ചരിത്രപരമായ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം ദേശീയ സുരക്ഷാ നിയമം ചാര്‍ത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ തള്ളിയത്. ആപ്പിള്‍ ഡെയ്ലിയുടെയും നെക്സ്റ്റ് ഡിജിറ്റലിന്റെയും സ്ഥാപകനും സിപിജെയുടെ 2021 ലെ ഗ്വെന്‍ ഇഫില്‍ പ്രസ് ഫ്രീഡം അവാര്‍ഡ് ജേതാവുമായ ജിമ്മി ലായി ഉള്‍പ്പെടെ എട്ട് ഹോങ്കോംഗ് മാധ്യമ പ്രവര്‍ത്തകരെ ചൈന ജയിലിലടച്ചു. ചിലര്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. (News18 Creative)
2021ൽ 24 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സിപിജെ രേഖപ്പെടുത്തി. യുദ്ധ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഈ വര്‍ഷം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അപകടകരമായ റിപ്പോർട്ടിങ്ങിനിചെ 2 പേർ കൊല്ലപ്പെട്ടു. 19 പേർ പ്രതികാര നടപടിയുടെ ഭാഗമായി അടക്കം കൊല്ലപ്പെട്ടു. മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 2021ല്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നാല് പേര് പ്രതികാര നടപടിയുടെ ഭാഗമായാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. (News18 Creative)