ചികിത്സയ്ക്കായി എത്തിയ സ്ത്രീകളായ രോഗികളുടെ നഗ്ന വീഡിയോ പോൺ സൈറ്റിൽ കണ്ടതിനെ തുടർന്ന് ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു. ഉക്രൈനിലെ ഗൈനക്കോളജിസ്റ്റായ ഡോ. വ്യാചെസ്ലാവ് ട്രിപോൾകോയെയാണ് പൊലീസ് ചോദ്യം ചെയ്തത്. സ്ത്രീകളെ നഗ്നരാക്കി പരിശോധിക്കുന്നതിന്റെയും അൾട്രാ സൗണ്ട് സ്കാനിങ് നടത്തുന്നതിന്റെയും വീഡിയോയാണ് പോൺ സൈറ്റിൽ വന്നത്.
വ്യാചെസ്ലാവ് ട്രിപോൾകോയുടെ ഒഡെസായിലുള്ള ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒളി ക്യാമറ കണ്ടെത്തി. പോൺ സൈറ്റിൽ നഗ്ന വീഡിയോ വന്നതിനെ തുടർന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായാണ് വിവരം.