ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗറിൽ ചായക്കടക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി 1950 സെപ്റ്റംബർ 17ന് ജനനം
40X10 അടി മാത്രം വിസ്തീർണമുള്ള കുഞ്ഞുവീട്ടിൽ ബാല്യകാലം. പിതാവ് റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റുകിട്ടുന്ന തുച്ഛമായ തുകയായിരുന്നു കുടുംബത്തിന്റെ വരുമാനം
ജാംനഗറിലെ സൈനിക സ്കൂളിൽ ചേർന്ന് പഠിക്കണമെന്നായിരുന്നു കുഞ്ഞുനാളിലെ ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രയാസം വിലങ്ങുതടിയായി
കൗമാരപ്രായത്തിൽ ഹിമാലയത്തിലെ തീർത്ഥാടന കേന്ദ്രമുള്‍പ്പടെ അദ്ദേഹം പലതവണ സന്ദർശിച്ചു
സ്‌കൂൾ കാലഘട്ടത്തിൽ നാടകങ്ങളിൽ പങ്കെടുത്തു. ഇരുപതുകളുടെ തുടക്കത്തിൽ കവിതകൾ എഴുതി. പിന്നീട് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഫോട്ടോ പ്രദർശനവും നടത്തി
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 13 വർഷം ഒരിക്കലും അവധി എടുത്തിട്ടില്ല. പ്രധാനമന്ത്രിയായപ്പോഴും ഇതു തുടർന്നു. കർശനമായ സസ്യാഹാര രീതി. മുടങ്ങാതെ യോഗ പരിശീലനവും
യോഗയും പ്രാണയാമവും മുടക്കാത്ത മോദി ഊർജസ്വലനായാണ് എപ്പോഴും കാണപ്പെടുന്നത്. ഉറക്കം വളരെ കുറച്ച് നേരം മാത്രം
തിരക്കുപിടിച്ച യാത്രകളിലും ഹോട്ടൽ മുറികളെക്കാൾ വിമാനത്തിൽ ഉറങ്ങാനാണ് ഇഷ്ടം. പിറ്റേന്ന് എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ മാത്രം രാത്രി ഹോട്ടലിൽ തങ്ങും