ഭീകരവാദ സംഘടന രൂപീകരിക്കുന്നതിന് ഇവർ പണം ശേഖരിക്കുകയായിരുന്നുവെന്ന് എൻഐഎ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഹസൻ അലി, ഹാരിഷ് മുഹമ്മദ് എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പണം ശേഖരിക്കുകയും ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നും എൻഐഎ പറയുന്നു. ജൂലൈ ഒൻപതിന് കേസുമായി ബന്ധപ്പെട്ട് ചെന്നെ സ്വദേശിയായ സയ്ദ് ബുഖാരി, നാഗപട്ടണം സ്വദേശികളായ ഹസൻ അലി യൂനുസ് മരൈക്കാർ, മുഹമ്മദ് യൂസുഫുദ്ദീൻ ഹാരിഷ് മുഹമ്മദ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
advertisement
കഴിഞ്ഞ ദിവസം എൻഐഎ സംഘം നടത്തിയ പരിശോധനയിൽ 15 സിം കാർഡുകളും ഏഴ് മെമ്മറി കാർഡുകളും മൂന്ന് ലാപ്ടോപ്പുകളും അഞ്ച് ഹാർഡ് ഡിസ്കുകളും ആറ് പെൻഡ്രൈവുകളും രണ്ട് ടാബുകളും മൂന്ന് സിഡികളും കണ്ടെത്തിയിരുന്നു. കൂടാതെ ചില രേഖകളും മാസികകളും, ബാനറുകളും നോട്ടീസുകളും പോസ്റ്ററുകളും പുസ്തകങ്ങളും പിടിച്ചെടുത്തിരുന്നു.

