advertisement

ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്

Last Updated:

ബ്രിട്ടീഷ് കുടുംബം താമസിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ് നിലമേൽ ബംഗ്ലാംകുന്നിലെ ബ്രിട്ടീഷ് ബംഗ്ലാവ്. നിലവിൽ കാടുപിടിച്ച് നശിക്കുകയാണ് ഈ കെട്ടിടം.

+
നിലമേലിലെ

നിലമേലിലെ ബംഗ്ലാവ്

നിലമേൽ ബംഗ്ലാംകുന്നിലെ ബ്രിട്ടീഷ് ബംഗ്ലാവ് നിർമ്മിക്കപ്പെട്ടിട്ട് അരനൂറ്റാണ്ടിലേറെയായി. ഒരു ബ്രിട്ടീഷ് കുടുംബമാണ് നിലമേലിലെ ഉയർന്ന പ്രദേശത്ത് ഈ കെട്ടിടം നിർമ്മിച്ചത്. ബംഗ്ലാവ് നിർമ്മിക്കപ്പെട്ട കുന്ന് പിന്നീട് ബംഗ്ളാംകുന്ന് എന്ന പേരിൽ  സ്ഥലപ്പേരായി മാറി.
നിലമേലിലെ ബംഗ്ലാവ്
നിലമേലിലെ ബംഗ്ലാവ്
ബ്രിട്ടീഷ് കുടുംബം താമസിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണത്രെ ഈ വലിയ ബംഗ്ലാവ്. നിലവിൽ ഇടിഞ്ഞു പൊളിഞ്ഞ ഈ കെട്ടിടത്തിൽ ചില അവശേഷിപ്പുകൾ മാത്രമാണ് ബാക്കിയുള്ളത്. പൂർണ്ണമായും പാറക്കല്ലിൽ നിർമ്മിച്ചതാണ് ബംഗ്ലാവ്. ഭിത്തിയും അടിത്തറയും എല്ലാം പാറയിലാണ് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ പരിപാലിക്കപ്പെട്ടിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. 1974ൽ ബ്രിട്ടീഷ് കുടുംബം തിരികെ മടങ്ങി. പിന്നീട് കെട്ടിടം ഒരു അംഗനവാടിയായും പ്രവർത്തിച്ചതായി പറയപ്പെടുന്നു. നിലവിൽ കാടുപിടിച്ച് നശിക്കുകയാണ് ഈ കെട്ടിടം. പ്രേതകഥകൾ ഒക്കെ ചേർത്ത് പൊടിപ്പും തൊങ്ങലും വെച്ച് ഈ വലിയ കെട്ടിടവുമായി ബന്ധപ്പെട്ട നിഗൂഢതകളും ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടി ആയിട്ടാണ് ബംഗ്ളാംകുന്നിലെ ബംഗ്ലാവ് നില കൊള്ളുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
Next Article
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement