സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ. ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ വാർത്തകൾക്ക് പിന്നാലെ അണിയറപ്രവർത്തകർ അത് നിഷേധിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിൽ സജീവമായ വിജയ്‍യുടെ അവസാന സിനിമയായ ജനനായകനും ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. ഭഗവന്ത് കേസരി’യിൽ കുട്ടികൾക്ക് ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചുകൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉൾപ്പെടുന്ന രംഗമാണ് ജനനായകനിൽ വിജയ് പുനസൃഷ്ടിക്കുന്നത്.
advertisement
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിൽ വിജയിയെ കൂടാതെ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്‌ഷന്‍: അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.