"ശങ്കറിന്റെ ജീവിതം ഒരു വെളിപാടാണ്. ഒരു യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ സുരക്ഷിതമായ ജോലിയുപേക്ഷിച്ച് മുഴുവൻ സമയവും തന്റെ പ്രിയപ്പെട്ട സംഗീതത്തിന് പിന്നാലെ പോകുന്നതാണ് പ്രമേയം. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ, അദ്ദേഹം സിലിക്കൺ വാലിയിലെ മറ്റൊരു സോഫ്റ്റ്‌വെയർ എൻജിനീയറായി, തന്റെ യഥാർത്ഥ കഴിവ് കണ്ടെത്താനാവാതെ ഇരുന്നേനെ," ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദീപ്തി പറയുന്നു.
advertisement
ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്നും മൂന്നു ചിത്രങ്ങൾ നോൺ-ഫീച്ചർ വിഭാഗത്തിലുണ്ട്. രമ്യ രാജ് സംവിധാനം ചെയ്ത 'മിഡ്‌നൈറ്റ് റണ്‍', ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി', വിനോദ് മങ്കരയുടെ 'ലാസ്യം' എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. നവംബർ 20നു മേളക്ക് തിരശീല ഉയരും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2018 12:25 PM IST