ഇന്നലെ രാത്രിയോടെ കിണറിൽ നിന്നും ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു. ഇതോടെ രക്ഷാപ്രവർത്തനത്തിനായി സമാന്തര തുരങ്കം നിർമ്മിക്കുന്നത് നിർത്തിവച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാടുകാട്ടുപ്പാട്ടിയില്‍ വീടിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറില്‍ രണ്ട് വയസുകാരനായ സുജിത് അകപ്പെടുന്നത്. അന്ന് മുതൽ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആദ്യം 35 അടി ആഴത്തിലായിരുന്ന കുഞ്ഞ് രക്ഷിക്കാനുള്ള ശ്രമത്തിനിടെ 90 അടി താഴ്ചയിലേക്ക് വീണു പോവുകയായിരുന്നു. . ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. ഇതു പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞ് മരിച്ചെന്ന വിവരം രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചത്.
advertisement
Also Read-മകൻ കുഴൽക്കിണറിൽ; സോഷ്യൽ മീഡിയയുടെ കണ്ണ് നനച്ച് രക്ഷാപ്രവർത്തനത്തിന് ബാഗ് തുന്നുന്ന അമ്മയുടെ ചിത്രം
രണ്ട് ദിവസത്തോളം കുഞ്ഞ് കരയുന്നത് കേള്‍ക്കാമായിരുന്നു. എന്നാൽ പിന്നീട് അതില്ലാതായി. ഇതേത്തുടർന്ന് അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം പ്രത്യേക തെർമൽ കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കുട്ടി ശ്വസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഉൾപ്പെടെ ആറോളം സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം . ഇതിനിടെ കുഞ്ഞു സുജിത്തിന്റെ രക്ഷക്കായി തമിഴ്നാട്ടിലെങ്ങും പ്രാർഥനകളും നടത്തിയിരുന്നു.