''മുഹമ്മദ് റിയാസ് നിഴൽ മുഖ്യമന്ത്രിയാണ്. അദ്ദേഹം എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു. സംസ്ഥാനത്ത് അധികാരം മുഹമ്മദ് റിയാസിൽ നിക്ഷിപ്തമാണ്''- സുരേന്ദ്രൻ വിമർശിച്ചു. മന്ത്രിസഭ അറിഞ്ഞുകൊണ്ടാണോ വകുപ്പുകളുടെ യോഗം ചേർന്നത് എന്നും വിഷയത്തിൽ സിപിഐ അടക്കം മറ്റ് ഘടകകക്ഷികളുടെ നിലപാട് എന്താണെന്നും ചോദിച്ച അദ്ദേഹം, മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
‘‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബാർകോഴ അഴിമതി നടന്നത്. മദ്യനയം മാറ്റാൻ മന്ത്രിസഭയിൽ ചർച്ച നടന്നോ? മറ്റ് ഘടകകക്ഷികളെ അറിയിച്ചോ? എന്തുകൊണ്ടാണ് ഓൺലൈനായി യോഗം നടത്തിയത്? എക്സൈസ് വകുപ്പിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടത് വകുപ്പ് മന്ത്രിയാണ്. അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. എം ബി രാജേഷ് വിദേശത്ത് പോയിരിക്കുന്നു. മഴക്കെടുതിയിൽ കേരളം ബുദ്ധിമുട്ടുമ്പോഴാണ് തദ്ദേശസ്വയംഭരണ മന്ത്രി കൂടിയായ രാജേഷ് വിദേശത്തേക്ക് പോയത്. മന്ത്രിമാർ തോന്നിയ പോലെ രാജ്യം വിടുകയാണ്. ഇവർ പോകുന്നത് കേന്ദ്രമോ ഗവർണറോ അറിയുന്നില്ല. ഡൽഹിയിലും നയം മാറ്റാനാണ് കോഴ വാങ്ങിയത്''- സുരേന്ദ്രൻ പറഞ്ഞു.
advertisement
വടകരയിൽ നടന്നത് പച്ച വർഗീയതയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. വർഗീയത ഉണ്ടാക്കിയവർ തന്നെയാണ് സർവക്ഷി യോഗം വിളിക്കുന്നത്. വർഗീയ സംഘർഷം മുന്നിൽ കണ്ട് യോഗം വിളിക്കേണ്ടി വരുന്നത് തന്നെ ഗതികേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.