കുറഞ്ഞ സ്റ്റോപ്പുകളുമായി വേഗത്തിൽ ലക്ഷ്യത്തിലെത്തുമെന്ന് പ്രഖ്യാപിച്ച സിൽവർലൈൻ ജെറ്റിന് കൂടിയ നിരക്കാണ് ഈടാക്കിയിരുന്നത്. എന്നാൽ കാലക്രമേണ സ്റ്റോപ്പുകൾ കൂടിയത് കാരണം സമയത്ത് ലക്ഷ്യത്തിലെത്താനാകാതെ വന്നു. കോഴിക്കോട്-തിരുവനന്തപുരം സർവ്വീസിന് തുടക്കത്തിൽ ഒമ്പത് സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, പിന്നീട് അത് 20 ആയി വർദ്ധിപ്പിച്ചു. കൂടിയനിരക്കിനൊപ്പും സമയക്രമം പാലിക്കാത്തതും യാത്രക്കാരെ സിൽവർ ലൈൻ ജെറ്റിൽനിന്ന് അകറ്റി. ഇതിനിടയിൽ കെഎസ്ആർടിസി അവതരിപ്പിച്ച മിന്നൽ സർവ്വീസ് വൻ വിജയമായി മാറിയതും വെള്ളിവരയൻ സർവ്വീസുകൾക്ക് തിരിച്ചടിയായി. കുറഞ്ഞ സ്റ്റോപ്പുകളുമായി സ്റ്റാൻഡുകൾ ഒഴിവാക്കി ബൈപ്പാസുകൾ വഴി സഞ്ചരിക്കുന്ന മിന്നൽ സർവ്വീസുകൾക്ക് വൻ ജനപ്രീതിയാണുള്ളത്. ഇതോടെയാണ് സിൽവർ ലൈൻ ജെറ്റ് ബസുകൾ പൂർണമായും പിൻവലിക്കാൻ കെഎസ്ആർടിസി അധികൃതർ തീരുമാനിച്ചത്.
advertisement