കപ്പലിൽ 643 കണ്ടെയ്‌നറുകളാണുണ്ടായിരുന്നത്. ഇതിൽ 73 എണ്ണം ശൂന്യമായ കണ്ടെയ്നറുകളായിരുന്നു.13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്. ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ് 43 കണ്ടെയ്നറുകളിലുണ്ടായിരുന്നത്.തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ടായിരുന്നു. നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് അനുമാനം.
കപ്പലപകടത്തിന് ശേഷം രാസ വസ്തുക്ക കടലിൽ കലർന്നെന്നുള്ള ആശങ്കയിൽ മത്സ്യ കഴിക്കുന്നതിൽ ജനങ്ങൾക്ക് വലിയ തോതിലുള്ള ഭീതി നിലനിന്നിരുന്നു. ഇതോടെയാ് കുഫോസ് പഠനം നടത്താൻ തീരുമാനിച്ചത്. കൊല്ലം, ആലപ്പുഴ തീര മേഖലയിൽ നിന്ന് ശേഖരിച്ച കടൽ വെള്ള സാമ്പിൾ പരിശോധനയിൽ കാൽസ്യം കാർബൈഡ് വെള്ളത്തിൽ ഇതുവരെ കലർന്നിട്ടില്ലെന്ന് വ്യക്തമായി. ക്രമാതീതമായി കാൽസ്യം കാർബൈഡ് കടൽ വെള്ളത്തിൽ കലർന്നാൽ മീൻ മുട്ടകൾ നശിക്കുകയും ഇത് വരും വർഷത്തെ മത്സ്യ ലഭ്യത കറയ്ക്കുവാനും കാരണമാകും. നിലവിൽ ഇത്തരമൊരു സാഹചര്യമില്ലെന്നാണ് പഠനത്തിൽ പറയുന്നത്
advertisement