രാത്രി വീടിൽ തീപിടിച്ചപ്പോൾ നാട്ടുകാരെത്തി വനജയെയും സോമനെയും രക്ഷപ്പെടുത്തിയിരുന്നു. തീപടർന്നപ്പോൾ വീട്ടിൽ മറ്റാരും ഇല്ലെന്നാണ് വനജ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ അഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോൾ മനോജിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനജയും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
ദുരൂഹത ഒഴിയാത്ത വീട്
എട്ടുവർഷം മുമ്പാണ് ഈ വീട്ടിൽ വനജയും ഭർത്താവ് സോമനും മകൻ മനോജും താമസമാക്കിയത്. വനജയുടെ സഹോദരൻ പ്രസാദിന്റേതാണ് കത്തിയ വീട്. 25 വർഷം മുമ്പ് പ്രസാദിന്റെ ഭാര്യ രമ ഈ വീട്ടിൽവച്ച് തീകൊളുത്തിയശേഷം കിണറ്റിൽ ചാടി മരിച്ചിരുന്നു. ഭാര്യയുടെ മരണത്തോടെ വീടുവിട്ടുപോയ പ്രസാദ് 5 വർഷം മുമ്പ് തൂങ്ങിമരിച്ചു.
advertisement
വഴക്ക് പതിവ്
നാട്ടുകാരോട് അധികം അടുപ്പം പുലർത്താത്ത പ്രകൃതമായിരുന്നു മനോജിന്റെതും കുടുംബത്തിന്റേതും. മനോജ് പലജോലികളും മാറി മാറി ചെയ്തിരുന്നു. ഇടയ്ക്ക് പെട്രോൾ പമ്പിലും ഹോട്ടലിലും പണിയെടുത്തിരുന്നു. ഇപ്പോൾ ശബരമലയിലെ ഹോട്ടലിലായിരുന്നു ജോലി. ഇന്നലെയാണ് വീട്ടിലെത്തിയത്. മനോജും മാതാപിതാക്കളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ വനജയുടെ പിതാവിനെ മനോജ് റോഡിലിട്ട് മർദിച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു.