ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്ന് NSSനുവേണ്ടി ഹാജരായ പരാശരന്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് എന്തുതോന്നുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നായിരുന്നു ജസ്റ്റിസ് നരിമാന്റെ മറുചോദ്യം. തന്ത്രിക്കാണ് ആചാരങ്ങളിലെ പരമാധികാരമെന്ന് തന്ത്രിക്കുവേണ്ടി ഹാജരായ വി. ഗിരി വാദിച്ചു. യുക്തി നടപ്പാക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ലെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ അഭിഷേക് സി ങ് വിയുടെ വാദം. പുനപരിശോധിക്കാനുള്ള പിഴവുകളൊന്നും വിധിയില്‍ ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു.
advertisement
തത്സമയ വിവരങ്ങൾ ചുവടെ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 7:00 AM IST
