TRENDING:

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ് നിശ്ചയിച്ചു; മാനേജ്മെന്റുകൾ കോടതിയിലേക്ക്

Last Updated:

5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് ഫീസ്. ഫീസിൽ കഴിഞ്ഞ വർഷത്തേക്കാൾ 50,000 മുതൽ 65,000 രൂപയുടെ വർദ്ധനയാണ് വരുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഈ വർഷത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് നിശ്ചയിച്ചു. 19 സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ ഫീസാണ് പുനർനിർണയിച്ചത്.
advertisement

അതേസമയം കൂടുതൽ വർദ്ധനവ് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

also read: തെലങ്കാനയിൽ അധികാരമുറപ്പിക്കണം; കേരളത്തിലും ആന്ധ്രയിലും ശക്തിപ്പെടുത്തണം: ലക്ഷ്യം വ്യക്തമാക്കി അമിത്ഷാ

5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് ഫീസ്. ഫീസിൽ കഴിഞ്ഞ വർഷത്തേക്കാൾ 50,000 മുതൽ 65,000 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മീഷനാണ് ഫീസ് നിശ്ചയിച്ചത്.

ഫീസ് വർധനയിൽ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും കോളേജ് മാനേജ്മെന്റുകൾ അറിയിച്ചു. മെഡിക്കൽ ഫീസ് സംബന്ധിച്ച കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. അനുകൂല വിധി ഉണ്ടാകുമെന്നാണ് മാനേജ്മെന്റുകളുടെ പ്രതീക്ഷ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ് നിശ്ചയിച്ചു; മാനേജ്മെന്റുകൾ കോടതിയിലേക്ക്