TRENDING:

ബാലഭാസ്കർ... പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാർത്തകൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ഒരു ദിവസമായി നാട് മുഴുവൻ മനമുരുകി നടത്തുന്ന പ്രാർത്ഥനകൾക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ആശ്വാസം പകരുന്ന വാർത്തകളാണ് സംഗീതജ്ഞൻ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും പറ്റി പുറത്തു വരുന്നത്. ശസ്ത്രക്രിയകൾക്ക് വിധേയരായ ഇരുവരും നേരിയ തോതിൽ പ്രതികരിച്ചു തുടങ്ങിയതായാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. തൽക്കാലം ഡോക്ടർമാരും നഴ്സുമാരും മാത്രമാണ് ഇവർക്കരികെ എത്തുന്നത്. ബാലഭാസ്കർ അടുത്ത 78 മണിക്കൂർ കൂടി നിരീക്ഷണത്തിലാണ്. 13 ദിവസം തീവ്ര പരിചരണത്തിൽ കഴിഞ്ഞേ മതിയാവൂ. ഭാര്യ ലക്ഷ്മിക്കിതു മൂന്നു ദിവസമാണ്.
advertisement

ആ യാത്ര മോൾക്ക് വേണ്ടിയായിരുന്നു... പക്ഷെ...

തൃശ്ശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരവേയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയ പാതയിൽ പള്ളിപ്പുറത്തിനു സമീപം മരത്തിലിടിച്ചു ചൊവ്വാഴ്ച പുലർച്ചെ അപകടത്തിൽപ്പെടുന്നത്. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാർ നിശേഷം തകർന്നു. രക്ഷാ പ്രവർത്തകരും പോലീസും കുടുംബത്തെയും ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നര വയസ്സുകാരി മകൾ തേജസ്വിനിയെ രക്ഷിക്കാനായില്ല.

കാർ അപകടം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ കുഞ്ഞ് മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കറിനെയും ഭാര്യയേയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. മുൻ സീറ്റിലിരുന്ന ബാലഭാസ്‌കറിനായിരുന്നു പരിക്കുകളേറെയും. എത്രയും വേഗം സുഖം പ്രാപിക്കുന്നതും കാത്തു ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചുറ്റുമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്കർ... പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാർത്തകൾ