ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹലാൽ ചിട്ടി. ഇസ്ലാമിക മത പണ്ഡിതരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തിയശേഷമാണ് ഇത്തരമൊരു പദ്ധതി തുടങ്ങുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ലോകത്തിന്റെ എവിടെ നിന്നും പ്രവാസിചിട്ടിയിൽ ചേരാവുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികൾ പ്രവാസി സംഘടനകൾക്കോ വ്യക്തികൾക്കോ സ്പോൺസർ ചെയ്യാനാകും. ഇത്തരത്തിൽ സ്പോൺസർ ചെയ്യുന്നവരുടെ പേരുകൾ പദ്ധതിയുടെ ഫലകത്തിൽ രേഖപ്പെടുത്തും. പ്രവാസികൾക്ക് ഇത്തരത്തിൽ അവരുടെ നാട്ടിലെ പദ്ധതികൾ സ്പോൺസർ ചെയ്യാം. 10,000 രൂപയിൽ കൂടുതൽ ചിട്ടിവിഹിതം അടയ്ക്കുന്ന പ്രവാസിചിട്ടിയിൽ ചേരുന്നവർക്കുള്ള പെൻഷൻ പ്രീമിയം കെഎസ്എഫ്ഇ അടയ്ക്കുമെന്ന ആനുകൂല്യവും പ്രവാസിലോകത്ത് പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
advertisement
Also Read- വാഹനത്തിന് സൈഡ് കൊടുത്തില്ല; കോവളത്ത് യുവാവിനെ കുത്തിക്കൊന്നു
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്കും പ്രവാസിചിട്ടിയിൽ ചേരാനുള്ള സംവിധാനം തയാറായി വരികയാണ്. പ്രവാസി ചിട്ടി പരാജയമാണെന്ന വിലയിരുത്തൽ തെറ്റാണ്. ഇതൊരു പുതിയ ആശയമാണ്. യുഎഇയിൽ ചിട്ടിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. മറ്റ് ഗൾഫ് നാടുകളിലും യൂറോപ്പിലും പ്രവാസി ചിട്ടി കൂടുതൽ പ്രചാരം നേടുമെന്നാണ് കണക്കുകൂട്ടൽ. പ്രവാസി ചിട്ടിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.