TRENDING:

നാടിനൊപ്പം കൊച്ചി മെട്രോയും; നൽകിയത് 500 ടൺ സാമഗ്രികൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പ്രളയകാലത്ത് രക്ഷാപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരു പോലെ താങ്ങായിരുന്നു കൊച്ചി മെട്രോ. 500 ടൺ ദുരിതാശ്വാസ സാമഗ്രികൾ അഞ്ചു ദിവസങ്ങൾ കൊണ്ട് കൈമാറിയപ്പോൾ മൂന്നുലക്ഷം പേരാണ് ഈ ദിവസങ്ങളിൽ യാത്രക്കാരായത്.
advertisement

ദേശീയപാത 47ൽ രണ്ടു സ്ഥലങ്ങളിലായിരുന്നു പെരിയാർ നിറഞ്ഞുകവിഞ്ഞ് യാത്രയെ തടസ്സപ്പെടുത്തിയത്. കമ്പനിപ്പടി പതിനഞ്ചാം തിയതിയും അടുത്തദിവസം തന്നെ അമ്പാട്ടുകാവും മുങ്ങി. തുടർന്ന്, എറണാകളവും ആലുവയും രണ്ടായി മുറിഞ്ഞു. ആകെ ആശ്രയമായ കൊച്ചി മെട്രോയും നിലച്ചു.

എന്നാൽ പതിനാറിനു വൈകുന്നേരം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ സർവീസ് പുനസ്ഥാപിച്ച് കൊച്ചിമെട്രോ ദുരിതാശ്വാസ പ്രവർത്തനത്തിന് ഗതിവേഗം പകർന്നു. ആലുവയിലെയും അങ്കമാലി മേഖലയിലെയിലെയുമെല്ലാം ഉൾപ്രദേശങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയവർ മെട്രോയിൽ കയറി കൊച്ചിയിലേക്കെത്തി. സൗജന്യയാത്ര അനുവദിച്ച് മെട്രോ നാടിനൊപ്പം ഓടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഒരു മാസത്തെ ശമ്പളം മെട്രോ എംഡി മുഹമ്മദ് ഹനീഷും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ്. ജീവനക്കാരോടും അദ്ദേഹം ഇതേ അഭ്യർത്ഥന നടത്തിക്കഴിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നാടിനൊപ്പം കൊച്ചി മെട്രോയും; നൽകിയത് 500 ടൺ സാമഗ്രികൾ