പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നിട്ടില്ല. കൂടാതെ, മഴക്കെടുതിയിൽ നിരവധി വിദ്യാർഥകൾക്ക് പാഠപുസ്തകം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാൽ, പ്രളയവും കാലവർഷക്കെടുതിയും മൂലം സ്കൂളുകൾക്ക് അവധി നൽകേണ്ടി വന്നതും പഠനത്തെ ബാധിച്ചു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഓണപ്പരീക്ഷ മാറ്റിവെയക്കാൻ നിർദ്ദേശം വെച്ചിരിക്കുന്നത്.
സ്കൂളുകൾ 29നു തുറക്കുമെങ്കിലും ഓണപ്പരീക്ഷ വിപുലമായി നടത്താൻ ഇനി സമയമില്ല. അഥവാ ഓണപ്പരീക്ഷ വലിയ രീതിയിൽ നടത്തിയാൽ അത് ക്രിസ്മസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെയും പരീക്ഷയെയും ബാധിക്കും. ഈ സാഹചര്യത്തിൽ ഇരു പരീക്ഷകളും ഒരുമിച്ച് നടത്താനായിരിക്കും 29ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുക. കൂടാതെ, എല്ലാ വർഷവും ഓണം, ക്രിസ്മസ് പരീക്ഷകൾ നടത്തുന്നത് അധികച്ചെലവാണെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.
advertisement
