നാട്ടുകാരെ തിരച്ചലിന് അനുവദിക്കാതിരുന്ന പൊലീസ് നടപടിയാണ് ഇസ്മയിലിന്‍റെ ജീവനെടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മദ്യകുപ്പികൾ നാട്ടുകാർ കൈയടക്കുന്നത് തടയാനായാണ് അപകടസ്ഥലത്തേക്ക് തെരച്ചിലിനായി ആരെയും അനുവദിക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു. അതിനിടെ ഇസ്മയിൽ രക്ഷപെട്ടുവെന്ന് ബന്ധുക്കളിൽ ഒരാൾ അറിയിച്ചുവെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. ലോറിയിൽ പൊട്ടാതെ ശേഷിച്ച 100 കെയ്സ് ബിയർ തൊടുപുഴ എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബിവറേജസിന് കൈമാറി.
തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ കുളമാവ് നാടുകാണിയിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. 503 കെയ്സ് ബിയറുമായി ഇയ്യനാട് ബിവറേജസ് വിൽപനശാലയിലേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
advertisement
Location :
First Published :
Jun 26, 2019 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
'പൊലീസ് ശ്രമിച്ചത് മദ്യം സംരക്ഷിക്കാൻ' ലോറി അപകടത്തിൽ ഡ്രൈവർ മരിച്ചത് രക്ഷാപ്രവർത്തനം വൈകിയതിനാലെന്ന് ആരോപണം
