മത്സര ശേഷം യൂസ്‌വേന്ദ്ര ചാഹലിന്റെ ചാഹല്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ടീമിന്റെ തന്ത്രം നേരത്തെ അറിഞ്ഞിരുന്നെന്ന് വ്യക്തമാക്കിയത്. 'നിര്‍ണായക സമയത്ത് സമ്മര്‍ദ്ദമില്ലാതെ ബൗള്‍ ചെയ്ത് വിക്കറ്റെടുക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. 10 റണ്‍സ് ഡിഫന്‍സ് ചെയ്യാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു. 43 ാം ഓവര്‍ മുതല്‍ ഞാന്‍ അവസാന ഓവര്‍ എറിയുന്നതും കാത്തിരിക്കുകയായിരുന്നു.' താരം പറഞ്ഞു.
എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു അത് നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും വിജയ് ശങ്കര്‍ പറഞ്ഞു. അവസാന ഓവറിലെത്തുമ്പോഴേക്ക് ഷമിയുടെയും ബൂംറയുടെയും ജഡേജ, കുല്‍ദീപ് എന്നിവരുടെയും ഓവറുകള്‍ തീര്‍ന്നതോടെയാണ് ആദ്യ ഓവറില്‍ തല്ലു വാങ്ങിയിട്ടും ശങ്കറിനെ തന്നെ പന്തെറിയാന്‍ ടീം ഏല്‍പ്പിച്ചത്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ താരം ടീമിന് ജയം സമ്മാനിക്കുകയും ചെയ്തു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2019 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഴ് ഓവര്‍ മുമ്പ് തന്നെ തീരുമാനം അറിഞ്ഞിരുന്നു; കാത്തിരിക്കുകയായിരുന്നെന്നും വിജയ് ശങ്കര്‍