Also read-പ്രതിഷേധം ഫലം കണ്ടു: 13-ാം വയസിൽ അറസ്റ്റിലായ മുർതജ ഖുറൈറ്റിസിന്റെ വധശിക്ഷ റദ്ദാക്കി സൗദി അറേബ്യ
സംഭവം നടന്ന സമയത്ത് വീട്ടിൽ വേറെയും ആളുകളുണ്ടായിരുന്നു. ഇവരിലൊരാളാണ് പൊലീസിൽ വിവരമറിയിച്ചത്. എല്ലാവരുടെയും മൃതദേഹത്തിൽ ഒന്നിലേറെ തവണ വെടിയേറ്റ പാടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കൃത്യം നടക്കുന്നതിന് മുമ്പായി പുറത്തു നിന്ന് ആരും തന്നെ വീടിനുള്ളിൽ കടന്നതിന് തെളിവില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സുങ്കര വിഷാദരോഗിയായിരുന്നുവെന്നും മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം അയാൾ ആത്മഹത്യ ചെയ്തതാകാമെന്നും പ്രദേശവാസികൾ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
advertisement
സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വെളിവായിട്ടില്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
