കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ്

Last Updated:
രാഷ്ട്രീയമായ പ്രതികാരം ആണ്. തെരഞ്ഞെടുപ്പിൽ 25 ലക്ഷം അധികം ചെലവഴിച്ചു എന്നതാണ് കേസ്. പിന്നെ വീടിന്റെ അളവ് കൂടി എന്നതും. കുറച്ചുകാലം കഴിഞ്ഞാൽ കേസുകൾ താനേ മാഞ്ഞുപോകും. (അനുമോദ് സി.വി)
1/6
 മലപ്പുറം: കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തി ലീഗ് നേതൃത്വം. ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ച് വരുത്തിയാണ് ലീഗ് നേതൃത്വം വിശദീകരണം തേടിയത്. ഷാജിയുടെ വിശദീകരണത്തിൽ പൂർണതൃപ്തി ഉണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തി ലീഗ് നേതൃത്വം. ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ച് വരുത്തിയാണ് ലീഗ് നേതൃത്വം വിശദീകരണം തേടിയത്. ഷാജിയുടെ വിശദീകരണത്തിൽ പൂർണതൃപ്തി ഉണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
2/6
 യോഗം തുടങ്ങി അര മണിക്കൂറിന് ശേഷമാണ് ഷാജി പാണക്കാട് എത്തിയത്. വാഹനം പുറത്തു നിർത്തി നടന്നാണ് ഷാജി വന്നത്. ഉന്നതാധികാര സമിതി യോഗത്തിൽ ഷാജി വിശദീകരണം നൽകി. ഷാജിക്ക് എതിരെ വിജിലൻസ് കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതം ആണ് എന്ന് യോഗ ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽ ഡി എഫ് നേതാക്കന്മാർക്ക് സർക്കാരിനും എതിരെ ഗുരുതരമായ കുറ്റങ്ങൾ ആണ് ഉയരുന്നത്. അപ്പോൾ അതിനു പകരം എന്ന മട്ടിൽ യു ഡി എഫ് നേതാക്കൾക്ക് എതിരെ കേസ് പ്രതികാര ബുദ്ധിയോടെ സ്വീകരിക്കുക ആണ് സർക്കാർ . കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യോഗം തുടങ്ങി അര മണിക്കൂറിന് ശേഷമാണ് ഷാജി പാണക്കാട് എത്തിയത്. വാഹനം പുറത്തു നിർത്തി നടന്നാണ് ഷാജി വന്നത്. ഉന്നതാധികാര സമിതി യോഗത്തിൽ ഷാജി വിശദീകരണം നൽകി. ഷാജിക്ക് എതിരെ വിജിലൻസ് കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതം ആണ് എന്ന് യോഗ ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽ ഡി എഫ് നേതാക്കന്മാർക്ക് സർക്കാരിനും എതിരെ ഗുരുതരമായ കുറ്റങ്ങൾ ആണ് ഉയരുന്നത്. അപ്പോൾ അതിനു പകരം എന്ന മട്ടിൽ യു ഡി എഫ് നേതാക്കൾക്ക് എതിരെ കേസ് പ്രതികാര ബുദ്ധിയോടെ സ്വീകരിക്കുക ആണ് സർക്കാർ . കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
3/6
 "സ്വർണ്ണക്കടത്ത്, ഡോളർ, മയക്കുമരുന്ന് കടത്ത് തുടങ്ങി അതീവ  ഗൗരവമുള്ള കേസുകൾ ആണ് ഇടതുപക്ഷത്തിന്റേയും സർക്കാരിൻറെയും ഭാഗമായവർക്ക് എതിരെ എടുത്തിട്ടുള്ളത്. അതിനു പകരം യു ഡി എഫിന് എതിരെയും കേസ് ഉണ്ടെന്ന് വരുത്തുകയാണ്. സ്വർണം, ഡോളർ, മയക്കുമരുന്ന് കടത്ത് കേസുകൾക്ക് എതിരെയാണ് തെരഞ്ഞെടുപ്പ് ചെലവ്, ബിസിനസ് പൊളിഞ്ഞത് ഒക്കെ കേസ് ആയി  എടുക്കുന്നത്. എന്ത് തരം കേസുകൾ ആണ് അവർ എടുക്കുന്നത് എന്ന് ജനങ്ങൾ കാണണം." - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"സ്വർണ്ണക്കടത്ത്, ഡോളർ, മയക്കുമരുന്ന് കടത്ത് തുടങ്ങി അതീവ  ഗൗരവമുള്ള കേസുകൾ ആണ് ഇടതുപക്ഷത്തിന്റേയും സർക്കാരിൻറെയും ഭാഗമായവർക്ക് എതിരെ എടുത്തിട്ടുള്ളത്. അതിനു പകരം യു ഡി എഫിന് എതിരെയും കേസ് ഉണ്ടെന്ന് വരുത്തുകയാണ്. സ്വർണം, ഡോളർ, മയക്കുമരുന്ന് കടത്ത് കേസുകൾക്ക് എതിരെയാണ് തെരഞ്ഞെടുപ്പ് ചെലവ്, ബിസിനസ് പൊളിഞ്ഞത് ഒക്കെ കേസ് ആയി  എടുക്കുന്നത്. എന്ത് തരം കേസുകൾ ആണ് അവർ എടുക്കുന്നത് എന്ന് ജനങ്ങൾ കാണണം." - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
4/6
 "ആനയും ഉറുമ്പും തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട് എൽ ഡി എഫ് - യു ഡി എഫ് നേതാക്കൾ തമ്മിൽ ഉള്ള കേസുകൾക്ക്. ലിസ്റ്റ് ഉണ്ടാക്കി കേസ് എടുക്കുക ആണ് എൽ ഡി എഫ്. ഇക്കാര്യം എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ തന്നെ പറഞ്ഞിട്ടുണ്ട്. കേസ് കണ്ട് പതറുന്ന പാർട്ടി അല്ല ലീഗ്." - കുഞ്ഞാലിക്കുട്ടി വിശദമാക്കി.
"ആനയും ഉറുമ്പും തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട് എൽ ഡി എഫ് - യു ഡി എഫ് നേതാക്കൾ തമ്മിൽ ഉള്ള കേസുകൾക്ക്. ലിസ്റ്റ് ഉണ്ടാക്കി കേസ് എടുക്കുക ആണ് എൽ ഡി എഫ്. ഇക്കാര്യം എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ തന്നെ പറഞ്ഞിട്ടുണ്ട്. കേസ് കണ്ട് പതറുന്ന പാർട്ടി അല്ല ലീഗ്." - കുഞ്ഞാലിക്കുട്ടി വിശദമാക്കി.
advertisement
5/6
 കെ എം ഷാജിയുടെ വിശദീകരണം തൃപ്തികരം ആണെന്ന് പറഞ്ഞ ലീഗ് നേതാക്കൾ ഷാജിക്ക് പിന്തുണ അറിയിച്ചു. കെ എം ഷാജിക്ക് എതിരെ എൻഫോഴ്സ്മെന്റ അന്വേഷിക്കുന്നത് വരുമാനത്തിൽ കൂടുതൽ സ്വത്ത് ഉണ്ടോ എന്നാണ്. വിജിലൻസ് ആകട്ടെ ഇല്ലാത്ത കേസ് ഉണ്ടാക്കാൻ നോക്കുന്നു.
കെ എം ഷാജിയുടെ വിശദീകരണം തൃപ്തികരം ആണെന്ന് പറഞ്ഞ ലീഗ് നേതാക്കൾ ഷാജിക്ക് പിന്തുണ അറിയിച്ചു. കെ എം ഷാജിക്ക് എതിരെ എൻഫോഴ്സ്മെന്റ അന്വേഷിക്കുന്നത് വരുമാനത്തിൽ കൂടുതൽ സ്വത്ത് ഉണ്ടോ എന്നാണ്. വിജിലൻസ് ആകട്ടെ ഇല്ലാത്ത കേസ് ഉണ്ടാക്കാൻ നോക്കുന്നു.
advertisement
6/6
 രാഷ്ട്രീയമായ പ്രതികാരം ആണ്. തെരഞ്ഞെടുപ്പിൽ 25 ലക്ഷം അധികം ചെലവഴിച്ചു എന്നതാണ് കേസ്. പിന്നെ വീടിന്റെ അളവ് കൂടി എന്നതും. കുറച്ചുകാലം കഴിഞ്ഞാൽ കേസുകൾ താനേ മാഞ്ഞുപോകും. പി.കെ കുഞ്ഞാലിക്കുട്ടി വിശദമാക്കി. വിജിലൻസ് അന്വേഷണം ആസൂത്രിതം ആണെന്ന് പറഞ്ഞ കെഎം ഷാജി ഇ.ഡി അന്വേഷണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറി.
രാഷ്ട്രീയമായ പ്രതികാരം ആണ്. തെരഞ്ഞെടുപ്പിൽ 25 ലക്ഷം അധികം ചെലവഴിച്ചു എന്നതാണ് കേസ്. പിന്നെ വീടിന്റെ അളവ് കൂടി എന്നതും. കുറച്ചുകാലം കഴിഞ്ഞാൽ കേസുകൾ താനേ മാഞ്ഞുപോകും. പി.കെ കുഞ്ഞാലിക്കുട്ടി വിശദമാക്കി. വിജിലൻസ് അന്വേഷണം ആസൂത്രിതം ആണെന്ന് പറഞ്ഞ കെഎം ഷാജി ഇ.ഡി അന്വേഷണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറി.
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement