കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ്
Last Updated:
രാഷ്ട്രീയമായ പ്രതികാരം ആണ്. തെരഞ്ഞെടുപ്പിൽ 25 ലക്ഷം അധികം ചെലവഴിച്ചു എന്നതാണ് കേസ്. പിന്നെ വീടിന്റെ അളവ് കൂടി എന്നതും. കുറച്ചുകാലം കഴിഞ്ഞാൽ കേസുകൾ താനേ മാഞ്ഞുപോകും. (അനുമോദ് സി.വി)
advertisement
യോഗം തുടങ്ങി അര മണിക്കൂറിന് ശേഷമാണ് ഷാജി പാണക്കാട് എത്തിയത്. വാഹനം പുറത്തു നിർത്തി നടന്നാണ് ഷാജി വന്നത്. ഉന്നതാധികാര സമിതി യോഗത്തിൽ ഷാജി വിശദീകരണം നൽകി. ഷാജിക്ക് എതിരെ വിജിലൻസ് കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതം ആണ് എന്ന് യോഗ ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽ ഡി എഫ് നേതാക്കന്മാർക്ക് സർക്കാരിനും എതിരെ ഗുരുതരമായ കുറ്റങ്ങൾ ആണ് ഉയരുന്നത്. അപ്പോൾ അതിനു പകരം എന്ന മട്ടിൽ യു ഡി എഫ് നേതാക്കൾക്ക് എതിരെ കേസ് പ്രതികാര ബുദ്ധിയോടെ സ്വീകരിക്കുക ആണ് സർക്കാർ . കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
"സ്വർണ്ണക്കടത്ത്, ഡോളർ, മയക്കുമരുന്ന് കടത്ത് തുടങ്ങി അതീവ ഗൗരവമുള്ള കേസുകൾ ആണ് ഇടതുപക്ഷത്തിന്റേയും സർക്കാരിൻറെയും ഭാഗമായവർക്ക് എതിരെ എടുത്തിട്ടുള്ളത്. അതിനു പകരം യു ഡി എഫിന് എതിരെയും കേസ് ഉണ്ടെന്ന് വരുത്തുകയാണ്. സ്വർണം, ഡോളർ, മയക്കുമരുന്ന് കടത്ത് കേസുകൾക്ക് എതിരെയാണ് തെരഞ്ഞെടുപ്പ് ചെലവ്, ബിസിനസ് പൊളിഞ്ഞത് ഒക്കെ കേസ് ആയി എടുക്കുന്നത്. എന്ത് തരം കേസുകൾ ആണ് അവർ എടുക്കുന്നത് എന്ന് ജനങ്ങൾ കാണണം." - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
advertisement
advertisement
രാഷ്ട്രീയമായ പ്രതികാരം ആണ്. തെരഞ്ഞെടുപ്പിൽ 25 ലക്ഷം അധികം ചെലവഴിച്ചു എന്നതാണ് കേസ്. പിന്നെ വീടിന്റെ അളവ് കൂടി എന്നതും. കുറച്ചുകാലം കഴിഞ്ഞാൽ കേസുകൾ താനേ മാഞ്ഞുപോകും. പി.കെ കുഞ്ഞാലിക്കുട്ടി വിശദമാക്കി. വിജിലൻസ് അന്വേഷണം ആസൂത്രിതം ആണെന്ന് പറഞ്ഞ കെഎം ഷാജി ഇ.ഡി അന്വേഷണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറി.