TRENDING:

കുട്ടനാടൻ നെൽ കൃഷിയും പുഞ്ച പാടത്തെ കൊയ്ത്തും

Last Updated:

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2013 ൽ കുട്ടനാട് ഫാമിംഗ് സമ്പ്രദായത്തെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാലമായ നെൽവയലുകൾക്ക് പേരുകേട്ട നാടാണ് കുട്ടനാട്.ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും കുട്ടനാട് മറ്റ് നാടുകളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കുട്ടനാട്ടുകാരുടെ പ്രധാന വരുമാനം മാർഗ്ഗം കൃഷി തന്നെയാണ്.അതിൽ നെല്ലാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും.കുട്ടനാട്ടിലെ കർഷകർ ബയോസലൈൻ കൃഷിക്ക് പേരുകേട്ടവരാണ്.
കൊയ്ത്ത്
കൊയ്ത്ത്
advertisement

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2013 ൽ കുട്ടനാട് ഫാമിംഗ് സമ്പ്രദായത്തെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്.കുട്ടനാട്ടിലെ കർഷകർക്ക് കായികാധ്വാനം ഇന്ന് നന്നേ കുറവാണ്. പാടത്തെ അധ്വാനമുള്ള പണികൾ ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായി വളരെ വേഗം ചെയ്തു തീർക്കാൻ കഴിയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പടങ്ങളെല്ലാം ഇപ്പോൾ മെഷീൻ ഉപയോഗിച്ചാണ് കൊയ്യുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ഏക്കർ നെൽ വയലുകൾ കൊയ്യുന്നുണ്ട് ഇപ്പോൾ. കുട്ടനാട്, അപ്പർ കുട്ടനാട്, കരിനിലം എന്നിവിടങ്ങളിലെ 687 പാടശേഖരങ്ങളിലെ 28,720 ഹെക്ടറിലാണ് ഇത്തവണ പുഞ്ചകൃഷി ഇറക്കിയത്. ഇതിൽ 147 പാടശേഖരങ്ങളിലായി 37.93 ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയായി. 40,435.48 മെട്രിക് ടൺ നെല്ല് സംഭരിച്ചു. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ 20,000 ത്തോളം മെട്രിക് ടൺ നെല്ല് ഇനിയും സംഭരിക്കാനുള്ളതാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
കുട്ടനാടൻ നെൽ കൃഷിയും പുഞ്ച പാടത്തെ കൊയ്ത്തും
Open in App
Home
Video
Impact Shorts
Web Stories