കലാഭവൻ മണിയുടെ കടുത്ത ആരാധകനാണ് രേവത്. ലണ്ടനിൽ താമസിക്കുന്ന നിയ കലാഭവൻ മണി ചിത്രം 'മലയാളി' എന്ന സിനിമയിൽ നായികാ വേഷം ചെയ്താണ് സിനിമയിലെത്തുന്നത്.
പണ്ടൊരിക്കൽ പാലക്കാടുള്ള സിനിമാ ലൊക്കേഷനിൽ കലാഭവൻ മണിയെ കാണാൻ വന്ന സമയത്ത് നിയയെ കണ്ടിട്ടുണ്ടെന്ന് രേവത് പറയുന്നു. ഉത്സവ പറമ്പുകളിൽ സി-ഡിറ്റ് ജീവിച്ചിരുന്ന രേവത് കോവിഡ് പ്രതിസന്ധിയിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടതോടെയാണ് ഓട്ടോഡ്രൈവറുടെ കുപ്പായമണിഞ്ഞ്.
advertisement
ഒരാൾ അയാളുടെ 'അമ്മ മരിച്ചു പോയി' എന്നു പറഞ്ഞുകൊണ്ട് രേവതിന്റെ ഓട്ടോയിൽ തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്തു. ഓട്ടോക്കൂലിയായ 6,500 രൂപയും രേവതിന്റെ കയ്യിൽ നിന്നും കടം വാങ്ങിയ 1,000 രൂപയും ചേർത്ത് മൊത്തം 7,500 രൂപ ഇയാൾ കൊടുക്കാനുണ്ടായിരുന്നു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയ ശേഷം ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയ ആൾ പിന്നെ മടങ്ങിയില്ല. അപ്പോഴാണ് താൻ വഞ്ചിതനായി എന്ന കാര്യം രേവത് മനസ്സിലാക്കുന്നത്.
പണം നൽകാതെ മുങ്ങിയ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് കണ്ടെത്താൻ എളുപ്പമായിരുന്നു. രേവതിൻ്റെ ദുരവസ്ഥയറിഞ്ഞ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ ഇയാൾക്ക് 7500 രൂപ നൽകിയിരുന്നു.
