TRENDING:

ഫ്രഞ്ച് പ്രസിഡന്റിനെ പരസ്യമായി മുഖത്ത് തള്ളിയ ബ്രിജിറ്റ് മാക്രോണ്‍; ഇവരുടെ ബന്ധം ചര്‍ച്ചയാകുന്നത് എന്തുകൊണ്ട്?

Last Updated:

72-കാരിയായ ബ്രിജിറ്റ് 47-കാരനായ മാക്രോണിന്റെ മുഖത്തിനു നേരെ കൈകള്‍ നീട്ടി തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോണും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ദമ്പതികള്‍ വിയറ്റ്‌നാമില്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോഴുണ്ടായ സംഭവമാണ് വൈറലാകുന്നത്. ബ്രിജിറ്റ് മാക്രോണ്‍ ഇമ്മാനുവല്‍ മാക്രോണിനെ മുഖത്തേക്ക് കൈവീശി തള്ളിമാറ്റുന്ന രംഗമാണ് വീഡിയോയിലുള്ളത്.
News18
News18
advertisement

ഹാനോയിലെത്തിയ ഇരുവരും വിമാനത്തിന്റെ വാതില്‍ തുറന്ന് പുറക്കിറങ്ങുമ്പോഴാണ് സംഭവം. 72-കാരിയായ ബ്രിജിറ്റിന്റെ കൈകള്‍ മാത്രമാണ് വീഡിയോയിലുള്ളത്. 47-കാരനായ മാക്രോണിന്റെ മുഖത്തിനു നേരെ കൈകള്‍ നീട്ടി തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എന്നാല്‍, പുറത്തിറങ്ങിയ ശേഷം ഇതേക്കുറിച്ച് ഇമ്മാനുവല്‍ മാക്രോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് തങ്ങള്‍ തമാശ പറയുകയായിരുന്നുവെന്നാണ്. അത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രംഗങ്ങളോടുള്ള അമിത പ്രതികരണത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഇതേച്ചൊല്ലി പല ഊഹാപോഹങ്ങളും വന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാക്രോണ്‍.

advertisement

താനും ഭാര്യയും തമാശ പറയുന്നതും വഴക്കിടുന്നതും എങ്ങനെയാണ് ആഗോള ദുരന്തമാകുന്നതെന്നും ചിലര്‍ ഇതേക്കുറിച്ച് സിദ്ധാന്തങ്ങള്‍ വരെ ഉയര്‍ത്തുന്നതായും അദ്ദേഹം വിമര്‍ശിച്ചു. വീഡിയോ ദൃശ്യങ്ങള്‍ യാഥാര്‍ത്ഥമാണെങ്കിലും അത് ആയുധമാക്കിയുള്ള വ്യാഖ്യാനങ്ങളെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

വീഡിയോകളെല്ലാം യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ചിലപ്പോള്‍ ആളുകള്‍ അവയില്‍ കൃത്രിമം കാണിക്കുന്നുവെന്നും അസംബന്ധങ്ങള്‍ ആരോപിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കിടയിലുണ്ടായ ചെറിയ നിമിഷത്തെ വളച്ചൊടിക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റായ ശ്രമങ്ങളാണ് വീഡിയോ ക്ലിപ്പിനെ ചൊല്ലിയുള്ള കോലാഹലത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വീഡിയോകള്‍ വളച്ചൊടിക്കപ്പെടുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും വിയറ്റ്‌നാമില്‍ എത്തിയത്. പര്യടനത്തിലെ ആദ്യ സ്റ്റോപ്പാണ് വിയറ്റ്‌നാം. അവിടെ അദ്ദേഹം ഫ്രാന്‍സിനെ അമേരിക്കയ്ക്കും ചൈനയ്ക്കും വിശ്വസനീയമായ ഒരു ബദലായി അവതരിപ്പിക്കും. ഒരു ദശാബ്ദത്തിനിടെ ഒരു ഫ്രഞ്ച് പ്രസിഡന്റ് നടത്തുന്ന ആദ്യ പരിപാടിയാണിത്. ഫ്രാന്‍സിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ആരാണ് ബ്രിജിറ്റ് മാക്രോണ്‍

1953 ഏപ്രില്‍ 13-ന് ഫ്രാന്‍സിലെ അമിയന്‍സില്‍ ബ്രിജിറ്റ് മേരിക്ലോഡ് ട്രോഗ്‌ന്യൂക്‌സ് എന്ന പേരില്‍ ജനിച്ച ബ്രിജിറ്റ് മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പൊതുജീവിതത്തിലെ ഒരു പ്രമുഖ വ്യക്തിയാണ്. പ്രഥമ വനിതയാകുന്നതിന് മുമ്പ് ഹൈസ്‌ സ്‌കൂളില്‍ സാഹിത്യ അധ്യാപികയായിരുന്നു അവര്‍.

advertisement

രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ബ്രിജിറ്റ് മാക്രോണ്‍ വിദ്യാഭ്യാസത്തില്‍ ഒരു മികച്ച കരിയര്‍ സ്ഥാപിച്ചു. 1980കളില്‍ അവര്‍ സ്ട്രാസ്ബര്‍ഗിലും പിന്നീട് അമിയന്‍സിലെ ലൈസി ലാ പ്രൊവിഡന്‍സിലും സാഹിത്യം പഠിപ്പിച്ചു. ഫ്രഞ്ചും ലാറ്റിനുമാണ് ബ്രിജിറ്റ് ഇവിടെ പഠിപ്പിച്ചത്. ഇവിടെ വെച്ചാണ് ഇമ്മാനുവല്‍ മാക്രോണിനെ ബ്രിജിറ്റ് കണ്ടുമുട്ടുന്നത്. അന്ന് ബ്രിജിറ്റിന്റെ മകളുടെ സഹപാഠിയായിരുന്ന മാക്രോണിന് പ്രായം 15 വയസ്സായിരുന്നു.

2007-ലാണ് ബ്രിജിറ്റിനെ ഇമ്മാനുവല്‍ മാക്രോണ്‍ വിവാഹം ചെയ്തത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയുമായി തുടങ്ങിയ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. ബാങ്കര്‍ ആന്‍ഡ്രേ ലൂയിസ് ഓസിയറില്‍ നിന്ന് വിവാഹമോചനം നേടിയാണ് ബ്രിജിറ്റ് ഇമ്മാനുവല്‍ മാക്രോണിനെ വിവാഹം ചെയ്തത്.

advertisement

വിവിധ വിവാദങ്ങളും പൊതുജന വിചാരണയും നേരിട്ടിട്ടും ഫ്രാന്‍സിന്റെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് ബ്രിജിറ്റ് മാക്രോണ്‍ ഒരു പ്രധാന വ്യക്തിയായി തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ബ്രിജിറ്റ് മാക്രോണിന്റെ ബന്ധം വളരെക്കാലമായി പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. പ്രധാനമായും അവര്‍ തമ്മിലുള്ള 25 വര്‍ഷത്തെ പ്രായവ്യത്യാസവും അവരുടെ പ്രണയത്തിന്റെ അസാധാരണത്വവും കാരണമായിരുന്നു അത്. അക്കാലത്ത് ഇമ്മാനുവല്‍ ഒരു കൗമാരക്കാരനായിരുന്നു.

കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ഒരു അഗാധമായ പ്രണയമായിട്ടാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ ബന്ധത്തെ വിശേഷിപ്പിച്ചത്.

ബ്രിജിറ്റ് മാക്രോണിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വിചിത്രവും നിലനില്‍ക്കുന്നതുമായ ഗൂഢാലോചന സിദ്ധാന്തങ്ങളിലൊന്ന് അവര്‍ പുരുഷനായി ജനിച്ചുവെന്നും പിന്നീട് പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നുമുള്ള അവകാശവാദമാണ്. 2021-ല്‍ നതാച്ച റേ എന്ന സ്ത്രീ ബ്രിജിറ്റിന്റെ യഥാര്‍ത്ഥ പേര് ജീന്‍ മൈക്കല്‍ ട്രോഗ്‌നെക്‌സ് ആണെന്ന് സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ അടിസ്ഥാനരഹിതമായ ആരോപണം പ്രചരിക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഈ കിംവദന്തി അതിവേഗം പ്രചരിക്കുകയും ഇമ്മാനുവലിനെ എതിര്‍ക്കുന്ന ചില മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയും ചെയ്തു.

എലിസി പാലസിന്റെയും ബ്രിജിറ്റ് മാക്രോണിന്റെയും നിയമ പ്രതിനിധികള്‍ ഈ അവകാശവാദങ്ങളെ അസന്ദിഗ്ധമായി നിഷേധിച്ചു. അവയെ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമാണെന്ന് മുദ്രകുത്തി. 2021 ഡിസംബറില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അവര്‍ നിയമനടപടി പ്രഖ്യാപിച്ചു. പ്രശസ്ത വാര്‍ത്താ സംഘടനകളും വസ്തുതാ പരിശോധകരും ഈ വാര്‍ത്തയെ പൂര്‍ണ്ണമായും പൊളിച്ചെഴുതി. അതിനെ പിന്തുണയ്ക്കുന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി.

ബ്രിജിറ്റ് മാക്രോണ്‍ ഔദ്യോഗിക സര്‍ക്കാര്‍ പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും ഭര്‍ത്താവിന്റെ പ്രസിഡന്റ് സ്ഥാനത്ത് അവര്‍ സ്വാധീനമുള്ള പങ്ക് വഹിക്കുന്നു. 2017-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവര്‍ ഒരു പ്രധാന വ്യക്തിയായിരുന്നു. കൂടാതെ സർക്കാർ ചടങ്ങുകളിലും അന്താരാഷ്ട്ര ഇടപെടലുകളിലും ഒരു പ്രധാന സാന്നിധ്യമായി തുടരുന്നു. ഔദ്യോഗിക പദവിയും ബജറ്റും നല്‍കി ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ പങ്ക് ഔപചാരികമാക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് ഔപചാരിക അധികാരങ്ങള്‍ നല്‍കാതെ അവരുടെ ഉത്തരവാദിത്തങ്ങള്‍ വ്യക്തമാക്കുന്ന ഒരു സുതാര്യത ചാർട്ടറിലേക്ക് നയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഫ്രഞ്ച് പ്രസിഡന്റിനെ പരസ്യമായി മുഖത്ത് തള്ളിയ ബ്രിജിറ്റ് മാക്രോണ്‍; ഇവരുടെ ബന്ധം ചര്‍ച്ചയാകുന്നത് എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories