TRENDING:

Tractor | മൊബൈലുമായി ബന്ധിപ്പിക്കാം; മലിനീകരണമില്ല; ബാറ്ററിയിലോടുന്ന ട്രാക്ടർ കണ്ടുപിടിച്ച് കർഷകൻ

Last Updated:

കർഷകന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് ഈ ട്രാക്ടറിന്റെ മറ്റൊരു പ്രത്യേകത. മൊബൈൽ ഫോൺ വഴി ട്രാക്ടറിന്റെ വേഗതയും നിയന്ത്രിക്കാനാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ധനവില വർധനവിനിടെ, ബാറ്ററി ഉപയോ​ഗിച്ചു പ്രവർത്തിക്കുന്ന 'വ്യോം' ട്രാക്ടർ (Vyom tractor) കണ്ടുപിടിച്ച് ​ഗുജറാത്തിലെ ഒരു യുവകർഷകൻ. ജാംനഗർ ജില്ലയിലെ കലവാഡ് താലൂക്കിലെ പിപ്പർ ഗ്രാമത്തിലുള്ള മഹേഷ്ഭായ് ഭൂത് (34) (Maheshbhai Bhoot) ആണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.
advertisement

പിതാവ് കേശുഭായ് ഭൂട്ടുമായി സഹകരിച്ചാണ് മഹേഷ് കൃഷി ചെയ്യുന്നത്. TYBcom-ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ഇ-റിക്ഷാ കോഴ്‌സിൽ സർക്കാർ അംഗീകൃത ഐഎസ്ഒ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.

22 എച്ച്പി കരുത്തുള്ളതാണ് മഹേഷ് ഭായ് നിർമിച്ച ഈ ട്രാക്ടർ. 72 വാട്ട് ലിഥിയം ബാറ്ററിയാണ് ഇതിലുള്ളത്. ഉയർന്ന ഗുണനിലവാരമുള്ള ഈ ബാറ്ററി ഇടയ്ക്കിടെ മാറ്റേണ്ടതില്ല. 4 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 10 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാനുമാകും. കർഷകന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് ഈ ട്രാക്ടറിന്റെ മറ്റൊരു പ്രത്യേകത. മൊബൈൽ ഫോൺ വഴി ട്രാക്ടറിന്റെ വേഗതയും നിയന്ത്രിക്കാനാകും.

advertisement

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ട്രാക്ടർ മലിനീകരണ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. കൂടാതെ ട്രാക്ടറിൽ വെള്ളത്തിനായി ട്രാക്ടറിൽ ഒരു മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്.

ഇന്ധനവില വർധിച്ചു വരുന്നതിനിടെ പെട്രോൾ വാഹനങ്ങൾക്കുള്ള ഒരു ബദൽ മാർ​ഗമായി ഇലക്ട്രോണിക് സൈക്കിൾ കണ്ടുപിടിച്ച ഒരു യുവാവിനെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

ആസാം സ്വദേശിയായ സാമ്രാട്ട് നാഥ് എന്ന യുവാവായിരുന്നു ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നതാണ് സൈക്കിളിന്റെ ഒരു പ്രത്യേകത. മാത്രമല്ല, ഈ സൈക്കിള്‍ അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കും മോഷ്ടിച്ചുകൊണ്ടുപോകാനും കഴിയില്ല. അതിനുള്ള ആധുനിക സെന്‍സറുകളും ട്രാക്കിംഗ് സാങ്കേതിക വിദ്യകളുമെല്ലാം സാമ്രാട്ട് നാഥ് സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

advertisement

അസ്സാമിലെ കരിംഗഞ്ച് ജില്ലക്കാരനാണ് സാമ്രാട്ട്. ഉപയോഗിച്ചു കഴിഞ്ഞ ലാപ്‌ടോപ്പുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത ലിഥിയം- അയണ്‍ ബാറ്ററികളാണ് സൈക്കിളിന് ഊര്‍ജം നല്‍കുന്നത്.

സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയ സംഭവവും വലിയ വാര്‍ത്തയായിരുന്നു. ബൈക്ക് ഓടുമ്പോള്‍ തനിയെ ചാര്‍ജാകും എന്നതാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. തമിഴ്നാട്ടിലെ മധുര ജില്ലയിലെ അമേരിക്കന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ധനുഷ് കുമാര്‍ ആണ് സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. ഒറ്റ ചാര്‍ജില്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇ-ബൈക്കിന് കഴിയുമെന്നും യാത്രയ്ക്കിടെ 20 കിലോമീറ്റര്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യുമെന്നും ധനുഷ് കുമാര്‍ അവകാശപ്പെടുന്നു.നേരത്തെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കും ധനുഷ് വികസിപ്പിച്ചിരുന്നു.

advertisement

Starbucks | സ്റ്റാർ ബക്സ് പാർക്കിങ്ങിൽ വെച്ച് മക്ഡൊണാൾസിലെ ഭക്ഷണം കഴിച്ചു; യുവാവിന് 9,500 രൂപ പിഴ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ധനവില പ്രതിദിനം വർധിച്ചു വരുന്നതിനിടെ ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ് പലരും. സ്‌കൂട്ടറുകളിലും കാറുകളിലും മാത്രമല്ല ഈ മാറ്റങ്ങള്‍. ഇ- റിക്ഷകളും ഇ - ബസുകളുമെല്ലാം ഇന്ന് നിരത്തിലുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Tractor | മൊബൈലുമായി ബന്ധിപ്പിക്കാം; മലിനീകരണമില്ല; ബാറ്ററിയിലോടുന്ന ട്രാക്ടർ കണ്ടുപിടിച്ച് കർഷകൻ
Open in App
Home
Video
Impact Shorts
Web Stories