TRENDING:

ചങ്കാണ് പറിച്ചു കൊടുക്കുന്നത്; K Swift വന്നപ്പോൾ റൂട്ട് നഷ്ടമായ പ്രിയപ്പെട്ട ബസിനോട് ചേർന്നുനിന്ന് പൊട്ടിക്കരഞ്ഞ് ഡ്രൈവർ

Last Updated:

കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുംകുട്ടൻ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വർഷങ്ങളായി ചെയ്യുന്ന തൊഴിലിനോടും തൊഴിലിടത്തോടും നമുക്കേവർക്കും ഒരു ആത്മബന്ധം തോന്നാറുണ്ട്. നാം സ്വന്തമാക്കുന്ന വാഹനങ്ങളോ അല്ലെങ്കിൽ ജോലിയുടെ ഭാഗമായി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങളോടും ഒരു തരത്തിലുള്ള അടുപ്പം നമുക്ക് തോന്നാറുണ്ട്. അങ്ങനെ കൂടെകൊണ്ടു നടന്ന ഒന്നിനെ വിട്ടുകൊടുക്കേണ്ടി വരുമ്പോൾ ദുഃഖം വരാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ അത്തരത്തിൽ ഇത്രയും നാള്‍ താന്‍ കൊണ്ടുനടന്ന ബസിനോട് വിടചൊല്ലേണ്ടി വന്ന ഒരു കെഎസ്ആര്‍ടിസി (KSRTC) ഡ്രൈവറുടെ യാത്രപറച്ചിലാണ് ശ്രദ്ധ നേടുന്നത്.
advertisement

കേരള സർക്കാരിന്റെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് (K Swift) വന്നപ്പോള്‍ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവറുടെ വൈകാരികമായ വിടപറച്ചിൽ. കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുംകുട്ടൻ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തർസംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുംകുട്ടന്‍. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു. ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേർന്നുനിന്ന് പൊട്ടിക്കരയുകയായിരുന്നു പൊന്നുംകുട്ടൻ.

advertisement

ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിക്ക് കീഴില്‍ സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇത് പ്രകാരം നിരവധി ദീർഘദൂര സർവീസുകൾ കെ സ്വിഫ്റ്റ് ഏറ്റെടുത്തിരുന്നു.

ഇന്നലെയായിരുന്നു കെ സ്വിഫ്റ്റിന്റെ ആദ്യ സർവീസ്. തിരുവനന്തപുരത്ത് നിന്നും ബാം​ഗ്ലൂരിലേക്ക് പോകുന്ന ബസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിർവഹിച്ചത്. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ വെച്ച് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവരും പങ്കെടുത്തു.

advertisement

Also read- K Swift | കെ സ്വിഫ്റ്റ് ബസിന് അപകടം തുടർക്കഥ; കോഴിക്കോടും മലപ്പുറത്തും അപകടം

അതേസമയം, സർവീസ് തുടങ്ങി ആദ്യ ദിവസം തന്നെ മൂന്ന് തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് (Thiruvananthapuram) കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സർവീസുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല.

advertisement

Also Read-KSRTC Swift | സ്വിഫ്റ്റ് കെഎസ്ആർടിസി കുടുംബത്തിലെ പുതിയ കുഞ്ഞെന്ന് മന്ത്രി ആന്റണി രാജു; സർവ്വീസുകൾക്ക് ആരംഭം

അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസിൽ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇൻഡിക്കേറ്ററിന് സമീപം പോറൽ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകി. മനപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സർവീസുകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചങ്കാണ് പറിച്ചു കൊടുക്കുന്നത്; K Swift വന്നപ്പോൾ റൂട്ട് നഷ്ടമായ പ്രിയപ്പെട്ട ബസിനോട് ചേർന്നുനിന്ന് പൊട്ടിക്കരഞ്ഞ് ഡ്രൈവർ
Open in App
Home
Video
Impact Shorts
Web Stories