ഷോർട്ട്സ് ധരിച്ചവർ പോലും വിവാഹ ചടങ്ങിൽ സാരിയോ ലെഹങ്കയോ അണിഞ്ഞത് കാണാമായിരുന്നു. പക്ഷേ, ഇവിടെ ഇതെന്തു പറ്റി എന്നാണ് ചോദ്യം. ബനാറസി സാരി എന്നുണ്ടെങ്കിലും, ബനാറസി ബിക്കിനി എന്നുപോലും പലരും കേൾക്കുന്നത് ഇതാദ്യമായിട്ടായിരിക്കാം.
എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു എന്ന കഥയൊന്നും ഇവിടെ ഇല്ല. പരമ്പരാഗത ചടങ്ങുകളോട് കൂടി നടത്തിയ വിവാഹത്തിൽ ടൂ പീസിലാണോ വധു നിൽക്കേണ്ടത് എന്ന ചോദ്യവുമായി പലരും ദേഷ്യത്തോടു കൂടിയാണ് പ്രതികരിച്ചിട്ടുള്ളത്. യെല്ലോ നിറത്തിലെ അടിവസ്ത്രമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന വധുവിന്റെ വേഷം.
advertisement
സിമ്മി എന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നുമാണ് ആദ്യമായി ഈ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നത്. ലക്ക്നൗവിൽ നിന്നുമുള്ള യുവതിയാണിത് എന്ന നിലയിലായിരുന്നു പ്രചരണം. യഥാർത്ഥത്തിൽ ഇങ്ങനെയൊരു വധുവുണ്ടോ എന്നാണ് ചോദ്യം.
കണ്ടെത്തലിൽ ലഭിച്ച വിവരപ്രകാരം, ഇത് എ.ഐ. സാങ്കേതികതയുടെ മറ്റൊരു ഉൽപ്പന്നമാണ് എന്ന് മാത്രമാണ്. ബിക്കിനിയും കയ്യിൽ വരണമാല്യവും തലയിൽ നീളൻ ശിരോവസ്ത്രവുമാണ് വധുവിന്റെ വേഷം. വരൻ ഷെർവാണി ധരിച്ചിരിക്കുന്നു. റെഡിറ്റിലും ഈ ചിത്രം ചർച്ചയായി മാറിക്കഴിഞ്ഞു. പതിനെട്ടു വയസ് തികഞ്ഞവർ മാത്രം ചിത്രം കാണുക എന്ന അടിക്കുറിപ്പോടു കൂടി മറ്റൊരു പേജും ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
Summary: Photograph of a young bride wearing bikini to her wedding day is breaking the internet like never before. A reality and fact checking finds the actuality behind the whole story