കേന്ദ്ര-സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ, മെഡിക്കൽ, എഞ്ചിനീയറിംഗ്, യൂണിവേഴ്സിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ എന്നിവ ഉൾപ്പെടെ വിവിധ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. കൂടാതെ ഇതിൽ സ്ഥാപനമാണ് ക്രമക്കേട് നടത്തിയതെങ്കിൽ അവർക്ക് ഒരു കോടി രൂപ പിഴയും ചുമത്തും. ഇതിനുപുറമെ നാലുവർഷത്തേക്ക് പൊതുപരീക്ഷ നടത്തുന്നതിന് ഈ സ്ഥാപനങ്ങൾക്ക് വിലക്കും ഏർപ്പെടുത്തും.
അതേസമയം ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മീഷണർ പദവിയില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകണം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കേണ്ടതെന്നും ബില്ലിൽ പരാമർശിക്കുന്നു. കൂടാതെ കേസിൽ അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള അധികാരം കേന്ദ്രസർക്കാരിനും ഉണ്ടായിരിക്കും.
advertisement
ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നിവയുൾപ്പെടെ, 20 കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ടവയുമാണ് ഈ ബില്ലിന് കീഴിൽ വരുന്നത്. പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള യുവാക്കളുടെ ആശങ്ക കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇത്തരം ദുഷ്പ്രവണതകൾ കർശനമായി നേരിടാൻ പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാക്കുന്നതിനും ഫൂൾ പ്രൂഫ് ഐടി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് നിരീക്ഷണം നടപ്പിലാക്കുന്നതിനുമായി ദേശീയ സാങ്കേതിക സമിതി രൂപീകരിക്കുന്നതും ബിൽ പരിഗണിക്കുന്നുണ്ട്. ഈ കരട് നിയമം ഉദ്യോഗാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും ഇതിൽ പ്രസ്താവിച്ചിട്ടുണ്ട്.