മൊബൈൽ ഫോണിൽ പകർത്തിയ ശേഷമാണ് വിദ്യാർത്ഥികൾ ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ചത്. സംസ്ഥാനത്തെ 2,675 കേന്ദ്രങ്ങളിലായി, 9,23,045 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 2ന് ആരംഭിച്ച ബോർഡ് പരീക്ഷയുടെ ആദ്യത്തെ രണ്ട് ദിവസങ്ങളിലായി ബംഗാളി, ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ 14 വിദ്യാർത്ഥികളെ അയോഗ്യരാക്കുകയും ചെയ്തിരുന്നു. മൂന്നാം ദിവസം ഹിസ്റ്ററി പരീക്ഷയിലും സംഭവം ആവർത്തിച്ചതോടെ മൂന്ന് വിദ്യാർത്ഥികളെക്കൂടി അയോഗ്യരാക്കി.
Also read-കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ യുജി സ്കോളർഷിപ്പ്
advertisement
അയോഗ്യരാക്കപ്പെട്ട വിദ്യാർത്ഥികളിൽ 16 പേർ മാൾഡ ജില്ലയിൽ നിന്നുള്ളവരും ഒരാൾ ജൽപായ്ഗുരി ജില്ലയിൽ നിന്നുള്ളയാളുമാണ്. സംഭവത്തിൽ ബോർഡ് പ്രസിഡൻ്റ് രാമാനുജ് ഗാംഗുലി ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ പ്രതിച്ഛായ തകർക്കാനും പരീക്ഷ തടസപ്പെടുത്താനും ചില വ്യക്തികൾ കുട്ടികളെ ചൂഷണം ചെയ്യുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുമെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ എത്രയും വേഗം അതിൽ നിന്നും പിന്തിരിയണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതിനിടെ, ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് സർക്കാർ പരീക്ഷാ സമ്പ്രദായത്തെ മുഴുവൻ ഒരു പ്രഹസനമാക്കി മാറ്റിയെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ചക്ക് സർക്കാർ ഉത്തരവാദിയാണെന്നും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.