കരട് ചട്ടങ്ങളെക്കുറിച്ച് കോളേജുകൾക്ക് അഭിപ്രായങ്ങൾ അറിയിക്കാമെന്നും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി ) അറിയിച്ചു. 1975 മുതൽ നിലവിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ നയത്തെ മാറ്റികൊണ്ട് 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 1975ൽ പുറത്തിറക്കിയ വ്യവസ്ഥകൾക്കു പകരമാകും പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുക. അപേക്ഷാ രീതികളെല്ലാം പൂർണമായും ഓൺലൈൻ വഴിയാകും.
യുജിസി ഫീസ് മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കൂ എന്ന് കോളേജുകൾ സ്ഥിരീകരിക്കുകയും ഗ്രാൻ്റിൻ്റെ ഉപയോഗിക്കാത്ത ഭാഗം തിരികെ നൽകുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്യണം.
advertisement
ഡൽഹി സർവകലാശാലയിലെ ചില അധ്യാപകർ പുതിയ കരട് മാർഗനിർദ്ദേശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ഇത് കോളേജുകളുടെ ഭരണപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് സർവ്വകലാശാല അധ്യാപക സംഘടനയായ അക്കാദമിക്‌സ് ഫോർ ആക്ഷൻ ആൻഡ് ഡവലപ്‌മെൻ്റ് ആരോപിച്ചു. "നിർബന്ധിത അക്രഡിറ്റേഷൻ കോളേജുകളെ സ്വകാര്യവൽക്കരിക്കാനുള്ള ഒരു ഉപകരണമാണ്," എന്നും ഇവർ ചൂണ്ടിക്കാട്ടി.
യുജിസി ഗ്രാന്റിലെ ഉപയോഗിക്കാത്ത തുക തിരികെ നൽകണമെന്ന നിർദ്ദേശത്തെയും സംഘടന പ്രതികൂലിച്ചു. ഗ്രാന്റിൽ ഉപയോഗിക്കാത്ത തുകയുടെ വിഹിതങ്ങൾ കർശനമായ സമയ പരിധിക്ക് ഉള്ളിൽ തിരികെ നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. അല്ലാത്തപക്ഷം സർവ്വകലാശാലയോ കോളേജോ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഈ തുക ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും യുജിസി കൂട്ടിച്ചേർത്തു.