TRENDING:

Covid death | 'ലോകാരോഗ്യസംഘടനയുടെ കോവിഡ് മരണ കണക്ക് ഇന്ത്യ അംഗീകരിക്കുന്നില്ല': കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

Last Updated:

"സുതാര്യവും നിയമപരവുമായ പ്രക്രിയയിലൂടെയാണ് ഇന്ത്യ മരണങ്ങൾ രേഖപ്പെടുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രജിസ്ട്രിയിലേക്ക് ശരിയായതും ആധികാരികവുമായ ഡാറ്റ നൽകിയിട്ടുണ്ട്,"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുതാര്യവും നിയമപരവുമായ പ്രക്രിയയിലൂടെയാണ് ഇന്ത്യ (India) കൊവിഡ് മൂലമുള്ള മരണങ്ങൾ (Covid death) രേഖപ്പെടുത്തുന്നതെന്നും രാജ്യത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കിനോട് യോജിക്കുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു. സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (CCHFW) 14-ാമത് സമ്മേളനം ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയതായും അദ്ദേഹം പറഞ്ഞു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ശനിയാഴ്ച ഇവിടെ സമാപിച്ച 'സ്വാസ്ഥ്യ ചിന്താബ് ശിവിർ' എന്ന മൂന്ന് ദിവസത്തെ CCHFW- യുടെ രണ്ടാം ദിവസമാണ് പ്രമേയം പാസാക്കിയത്. രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ വളരെ ശക്തമാണെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമപരമായ ചട്ടക്കൂട്, 1969 ലെ ജനന മരണ രജിസ്ട്രേഷൻ ആക്ട് അനുസരിച്ചാണെന്നും മാണ്ഡവ്യ പറഞ്ഞു. "CCHFW സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഞങ്ങൾ ഒരു പ്രമേയം പാസാക്കി. ഇന്ത്യയിലെ കോവിഡ് മരണനിരക്കിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കിനോട് ഞങ്ങൾ യോജിക്കുന്നില്ല എന്ന പ്രമേയമാണ് പാസാക്കിയത്, ”ഇന്ത്യയിൽ കോവിഡുമായി ബന്ധപ്പെട്ട് 4.7 ദശലക്ഷം മരണങ്ങളുണ്ടായെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

advertisement

"സുതാര്യവും നിയമപരവുമായ പ്രക്രിയയിലൂടെയാണ് ഇന്ത്യ മരണങ്ങൾ രേഖപ്പെടുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രജിസ്ട്രിയിലേക്ക് ശരിയായതും ആധികാരികവുമായ ഡാറ്റ നൽകിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. 25 ഓളം ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിമാരുടെ 'സ്വസ്ത്യ ചിന്തൻ ശിവിർ' എന്ന പരിപാടിയിൽ പങ്കെടുത്തതിനെ അഭിനന്ദിച്ചുകൊണ്ട് മാണ്ഡവ്യ പറഞ്ഞു, "സംസ്ഥാനങ്ങൾ മികച്ച സമ്പ്രദായങ്ങൾ അവതരിപ്പിച്ചതിനാൽ ആഴത്തിലുള്ള അറിവ് ഞങ്ങൾക്ക് ലഭിക്കുന്നു." എല്ലാ സംസ്ഥാനങ്ങളും ഒരു മികച്ച സമ്പ്രദായം പങ്കിട്ടിട്ടുണ്ടെന്നും അതിനാൽ രാജ്യത്തുടനീളം പഠിക്കാനും നടപ്പിലാക്കാനുമുള്ള 25-ലധികം മികച്ച സമ്പ്രദായങ്ങൾ ഇപ്പോൾ നമുക്കുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ലക്ഷ്യങ്ങൾ പരസ്പര പൂരകങ്ങളാണ്. കേന്ദ്രതലത്തിൽ നയരൂപീകരണം നിർവചിക്കുന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.

advertisement

സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിൽ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി, "സംസ്ഥാന ലക്ഷ്യങ്ങൾ നമുക്ക് ദേശീയ ലക്ഷ്യങ്ങൾ നൽകുന്നു" എന്ന് മാണ്ഡവ്യ പ്രസ്താവിച്ചു. വിവിധ നയങ്ങൾക്കായി അവർ നമുക്ക് മാർഗരേഖ നൽകുന്നു. സ്വാസ്ഥ്യ ശിവർ രാജ്യത്തിന് ഒരു 'ആരോഗ്യമുള്ള കുടുംബ'ത്തിന്റെ അടിത്തറ പാകി. നമ്മുടെ പൗരന്മാരുടെ ക്ഷേമത്തിനായി ആരോഗ്യ നയങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്താൻ നമുക്ക് പ്രതിജ്ഞയെടുക്കാം. അന്ത്യോദയയുടെ ലക്ഷ്യം അവസാനത്തെ പൗരനും ആരോഗ്യ സേവനങ്ങൾ നൽകുന്നതിനാണ് നമ്മുടെ മുൻഗണന," അദ്ദേഹം പറഞ്ഞു. ആരോഗ്യം വാണിജ്യമല്ല, മറിച്ച് ഞങ്ങൾക്ക് ഒരു സേവനമാണ്. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും 'ഹീൽ ബൈ ഇന്ത്യ', 'ഹീൽ ഇൻ ഇന്ത്യ' എന്നിവയാണ് വരും വർഷങ്ങളിൽ നമ്മുടെ ആരോഗ്യ ആവാസവ്യവസ്ഥയുടെ രണ്ട് സുപ്രധാന കാര്യങ്ങളെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയെ ആഗോള ആരോഗ്യ നായകനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

Also Read- Double Mask | രണ്ട് മാസ‍്‍ക് ധരിച്ചാൽ കോവിഡിനെ പ്രതിരോധിക്കാനാകുമോ? ശാസ്ത്രജ്ഞർ പറയുന്നത്

എല്ലാവർക്കും ക്ഷയരോഗികളെ ദത്തെടുക്കാനും അവരുടെ ക്ഷേമം, ആളുകളുടെ പോഷണം, സമയബന്ധിതമായ രോഗനിർണയം, ഉടനടി ചികിത്സ എന്നിവ ഉറപ്പാക്കാനും കഴിയുന്ന 'ടിബി രോഗി/ഗ്രാമം ദത്തെടുക്കൽ' പദ്ധതിയിൽ ചേരാൻ മാണ്ഡവ്യ എല്ലാവരോടും അഭ്യർത്ഥിച്ചു. 2025-ഓടെ ക്ഷയരോഗ വിമുക്ത ഇന്ത്യ എന്ന നമ്മുടെ ലക്ഷ്യത്തിന് ഇത് വലിയ സംഭാവന നൽകും, അദ്ദേഹം പറഞ്ഞു.

advertisement

തിമിര ശസ്ത്രക്രിയയുടെ പിന്നാക്കാവസ്ഥ ഇല്ലാതാക്കുന്നതിനുള്ള ദേശീയ സംരംഭത്തിന് സഹകരിക്കാനും മാണ്ഡവ്യ ക്ഷണിച്ചു. ഇ-സഞ്ജീവനി വഴി ടെലികൺസൾട്ടേഷൻ ജനകീയമാക്കണമെന്ന് അദ്ദേഹം സംസ്ഥാന മന്ത്രിമാരോട് അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളിൽ ABHA- ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ജനകീയമാക്കാനും വേഗത്തിലാക്കാനും കേന്ദ്രമന്ത്രി സംസ്ഥാന മന്ത്രിമാരോട് അഭ്യർത്ഥിച്ചു. ഈ സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ക്ഷയരോഗ വിമുക്ത ഇന്ത്യ ഉൾപ്പെടെയുള്ള മേഖലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ നൽകിയിട്ടുണ്ടെന്നും തിമിര ശസ്ത്രക്രിയകളുടെ ബാക്ക്‌ലോഗുകൾ ഇല്ലാതാക്കുമെന്നും മാണ്ഡവ്യ അറിയിച്ചു, "ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഞങ്ങൾക്ക് ജൻ ഭാഗിദാരി ആവശ്യമാണ്". ജൂൺ 1 മുതൽ തിമിര ശസ്ത്രക്രിയകൾക്കായി പ്രത്യേക കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid death | 'ലോകാരോഗ്യസംഘടനയുടെ കോവിഡ് മരണ കണക്ക് ഇന്ത്യ അംഗീകരിക്കുന്നില്ല': കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ
Open in App
Home
Video
Impact Shorts
Web Stories