TRENDING:

BA.4, BA.5 | പുതിയ ഒമിക്രോൺ വകഭേദങ്ങൾ ഇന്ത്യയിലും; ബിഎ.4 നെയും ബിഎ.5 നെയും പേടിക്കണോ?

Last Updated:

തമിഴ്‌നാട്ടിലും തെലങ്കാനയിലുമാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസിന്റെ ബിഎ.4 (BA.4), ബിഎ.5 (BA.5) ഉപ വകഭേദങ്ങൾ നിരീക്ഷിച്ചു വരികയാണ് ലോകാരോ​ഗ്യ സംഘടന. ബിഎ.1 ഒമിക്രോൺ വേരിയന്റിന്റെ (BA.1 Omicron) ഉപ-വകഭേദങ്ങളാണ് ഇവ . ഇന്ത്യയിലും ഈ ഉപ-വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലും തെലങ്കാനയിലും ആണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ തീവ്രതമല്ലെന്നും രോ​ഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അറിയിച്ചിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിലാണ് ബിഎ.4, ബിഎ.5 ഉപ-വകഭേദങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ഏറ്റവുമധികം കേസുകൾ ഉള്ളതും ദക്ഷിണാഫ്രിക്കയിലാണ്. മറ്റ് പല രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. BA.4, BA.5 ഉപ വകഭേദങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ...

ഗവി വാക്‌സിൻ സഖ്യത്തിന്റെ (Gavi vaccine alliance) വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഈ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണവും കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022 ജനുവരിയിൽ 1%-ൽ താഴെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ BA.4 കേസുകൾ. എന്നാൽ 2022 ഏപ്രിൽ 29 ആയപ്പോളേക്കും അത് 35% ആയി വർദ്ധിച്ചു. BA.5 കേസുകൾ ഏപ്രിൽ അവസാനത്തോടെ 20 ശതമാനത്തിലും എത്തി എന്ന് റിപ്പോർട്ടിൽ പറയുന്നു.

advertisement

BA.4, BA.5 ഉപ വകഭേദങ്ങളെ കുറിച്ച് കൂടുതൽ നിഗമനങ്ങളിൽ എത്തിച്ചേരാൻ സമയമായിട്ടില്ലെങ്കിലും ഇവ ഒമിക്‌റോൺ വേരിയന്റിനേക്കാൾ വേഗത്തിൽ വ്യാപിക്കുമെന്ന് ആരോ​ഗ്യ വി​ദ​ഗ്‍ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ വകഭേദങ്ങൾക്ക് പരിവര്‍ത്തനം സംഭവിക്കുമോ?

ഒമിക്രോണിനെപ്പോലെ ഇവയ്ക്കും മറ്റ് വക ഭേദങ്ങൾ ഉണ്ടാകാമെെന്ന് പറയുന്നു. ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട BA.2 മായി കൂടുതൽ സാമ്യമുള്ളതാണ് ഈ വകഭേദമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

രോ​ഗ തീവ്രത എങ്ങനെ?

BA.4 അല്ലെങ്കിൽ BA.5 കൂടുതൽ ഗുരുതരമായ രോഗങ്ങളിലേക്കോ ലക്ഷണങ്ങളിലേക്കോ നയിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ഒമിക്രോൺ വകഭേദങ്ങളെ അപേക്ഷിച്ച് ഈ ഉപ-വകഭേദങ്ങൾ ആന്റിബോഡികൾക്കെതിരെ പ്രതികരിക്കുന്നത് കുറവായിരിക്കുമെന്നും ദക്ഷിണാഫ്രിക്കയിലെ ഡർബനിലുള്ള ആഫ്രിക്ക ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അലക്‌സ് സിഗൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ, ഈ ഉപ-വകഭേദങ്ങൾ ബാധിച്ചവരുടെ എണ്ണം വർദ്ധിപ്പിച്ചുവെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഇവ ബാധിച്ചുള്ള മരണസംഖ്യയും കുറവാണ്.

advertisement

സെന്റർ ഫോർ എപ്പിഡെമിക് റെസ്‌പോൺസ് ആൻഡ് ഇന്നൊവേഷൻ-സൗത്ത് ആഫ്രിക്ക ഡയറക്ടർ ടുലിയോ ഡി ഒലിവേറിയ പറയുന്നതനുസരിച്ച്, BA.2 കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ, BA.4-ും BA.5-ും സാവധാനം മാത്രമാണ് വ്യാപിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊറോണ വൈറസിന്റെ മറ്റൊരു വകഭേദത്തെക്കുറിച്ച് ലോകം ആശങ്കപ്പെടുമ്പോൾ പൊതുജനാരോഗ്യ വിദഗ്ധർക്കും മെഡിക്കൽ കമ്മ്യൂണിറ്റിക്കും പറയാനുള്ളത് മുൻപ് പറഞ്ഞിട്ടുള്ള നിർദേശങ്ങൾ തന്നെയാണ്- മാസ്ക് ധരിക്കുക, സാനിറ്റൈസ് ചെയ്യുക, വാക്സിനേഷൻ സ്വീകരിക്കുക, ബൂസ്റ്റർ ഡോസും എടുക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Corona/
BA.4, BA.5 | പുതിയ ഒമിക്രോൺ വകഭേദങ്ങൾ ഇന്ത്യയിലും; ബിഎ.4 നെയും ബിഎ.5 നെയും പേടിക്കണോ?
Open in App
Home
Video
Impact Shorts
Web Stories