പുനലൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ലീനറായ ജോബിൽ യാത്രക്കാരന്റെ എടിഎം മോഷ്ടിച്ച് 40,00 രൂപയാണ് തട്ടിയെടുത്തത്. ആറുമാസമായി ജോബിൻ ഒളിവിലായരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു സംഭവം നടന്ന്. തൃശൂര്‍ ചാലക്കുടി മേലൂര്‍ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരിവീട്ടില്‍ ജോണിന്റെ (62) ബാങ്ക് അക്കൌണ്ടിൽ നിന്നാണ് പണം നഷ്ടമായത്. സെപ്റ്റംബർ 29ന് തന്റെ ഭാര്യയുമൊത്ത് ബെംഗളൂരുവിൽ പോയ ജോൺ ഒക്ടോബർ ഒന്നിന് ഇതേ ബസിൽ നാട്ടിലേക്ക് തിരികെ വരും വഴിയാണ് എടിഎം അടങ്ങിയ ബാഗ് നഷ്ടപ്പെടുന്നത്.വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായറിയുന്നത്. തുടർന്ന് പുനലൂരിലേയും അടൂരിലേയും എടിഎമ്മുകള്‍ വഴി നാലുതവണയായി 40,000 രൂപ പിന്‍വലിച്ചതായി കാണിച്ച് ജോണണിന്റെ ഫോണിൽ സന്ദേശമെത്തി.
advertisement
തടർന്നാണ് ജോൺ പുനലൂർ പൊലീസിൽ പരാതി നൽകുന്നത്. എടിമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചിഞ്ഞ പൊലീസ് ആറുമാസത്തെ തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തുന്നത്. പ്രതിയെ പുനലൂരിലെ എടിഎം കൌണ്ടറിലെത്തിച്ച് തെളിവെടുപ്പ് നടത്തി.