കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് വിശദമായി മൊഴിയെടുത്തിരുന്നു. അതേ സമയം കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പോലീസ് അറിയിച്ചു. ദര്‍ശനയുടെയും കുട്ടിയുടെയും മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
advertisement
ദർശനയുടെ ഭർത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി വീട്ടുകാർ ആരോപിക്കുന്നു. മരിക്കുമ്പോൾ ദർശന നാല് മാസം ഗർഭിണിയായിരുന്നു. ഗർഭഛിദ്രത്തിന് ഭർതൃവീട്ടുകാർ നിർബന്ധിച്ചതോടെയാണ് ജീവനൊടുക്കയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
മുമ്പ് രണ്ട് തവണ ദർശനയെ ഭർത്താവ് ഓംപ്രകാശ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയിരുന്നു. നാല് മാസം ഗർഭിണിയായിരിക്കേ വീണ്ടും നിർബന്ധിച്ചതോടെയാണ് ആത്മഹത്യ ചെയ്തത്. ഓംപ്രകാശും പിതാവ് ഋഷഭരാജനും ദര്‍ശനയെ മര്‍ദ്ദിച്ചിരുന്നതായി സഹോദരി ആരോപിച്ചു. ദർശനയെ ഓംപ്രകാശ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന് തെളിവായി ഓഡിയോ റെക്കോർഡും കുടുംബം പുറത്തുവിട്ടു.പുഴയിൽ ചാടുന്നതിനു മുമ്പ് ദർശന വിഷം കഴിച്ചിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).