ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ കണ്ടെടുക്കാനായത്. വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു.
ഇതും വായിക്കുക: വിരമിച്ചശേഷവും കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റും സഹപ്രവർത്തകനും അറസ്റ്റിൽ
പിടിയിലായ സിയ, മാസങ്ങളായി കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. ഇയാൾക്ക് നേരത്തെ എൻഡിപിഎസ് കേസുകളും, നിരവധി അടിപിടികേസുകളും ഉണ്ട്. ഭാര്യയെ ഉപയോഗിച്ചാണ് സിയ ലഹരി കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം.
advertisement
നർക്കോട്ടിക് സെൽ ഡിവൈ എസ് പി ബി പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ എസ് പി മധു ബാബുവിൻ്റെ നേതൃത്വത്തിൽ സി ഐ രാജേഷ്, എസ് ഐമാരായ ഗീതുമോൾ, സൈമൺ ആൻ്റോ, സീനിയർ സിപിഒ ബിജിമോൻ, സിപിഒ മാത്യു എന്നിവരാണ് പ്രതികളെ പിടികുടിയത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ പോലിസും ജില്ലയിലുടനീളം സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ശക്തമായ പരിശോധനയുടെ ഫലമായാണ് ഇത്രയും വലിയ ലഹരി വസ്തുക്കൾ കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെയും എക്സൈസിന്റെയും തീരുമാനം.