TRENDING:

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രം തയ്യാറാക്കി ക്രൈം ബ്രാഞ്ച്

Last Updated:

65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികൾ പണം പങ്കിട്ടെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയാറാക്കി ക്രൈം ബ്രാഞ്ച്. 65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികൾ പണം പങ്കിട്ടെടുത്തു. കുറ്റപത്രത്തിൽ നാല് പേർ പ്രതികളാണ്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികൾ.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാരികൾ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാരികൾ
advertisement

ജൂൺ മാസത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

12 മാസക്കാലത്തിനിടെ ഷോറൂമിലെ മൂന്ന് വനിതാ ജീവനക്കാർ ക്യുആർ കോഡുകൾ ഉപയോഗിച്ച് ബുട്ടീക്കിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് കേസ്. ദിയയുടെ നിർദ്ദേശപ്രകാരം നികുതി വെട്ടിക്കാൻ സഹായിച്ചെന്നും പ്രതികളായ സ്ത്രീകൾ ആരോപിച്ചിരുന്നു. എന്നിരുന്നാലും, താൻ ഗർഭിണിയായിരുന്ന കാലം ജീവനക്കാർ വലിയ തുക തട്ടിയെടുത്തതായി ദിയ ആരോപിച്ചു. ദിയയും പിതാവും തങ്ങളെ തട്ടിക്കൊണ്ടുപോയി നടിയുടെ അപ്പാർട്ട്മെന്റിൽ നിയമവിരുദ്ധമായി തടങ്കലിൽ വച്ചെന്നും അവർ വാദമുന്നയിച്ചു.

advertisement

ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചപ്പോഴും, രണ്ട് പരാതികളുടെയും അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

കേസിന്റെ വസ്തുതകൾ കണ്ടെത്തുന്നതിനായി പോലീസ് ഇരു കക്ഷികളുടെയും ബാങ്ക് ഇടപാട് വിശദാംശങ്ങളും തേടി.

അതേസമയം, മുൻ ജീവനക്കാർ ഉന്നയിച്ച കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇരുവരും ആരോപണങ്ങൾ നിഷേധിക്കുകയും അവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് വാദിക്കുകയും ചെയ്തു. നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുകക്ഷികളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിവേദനവും നൽകി.

advertisement

കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ചുവന്ന ക്രൈംബ്രാഞ്ച്, മൂന്ന് ജീവനക്കാരുടെയും ഭാഗത്ത് നിന്ന് സാമ്പത്തിക ക്രമക്കേടിന്റെ വ്യക്തമായ സൂചനകളുണ്ടെന്ന് കോടതിയെ അറിയിച്ചു. ദിയയുടെ കടയിൽ നിന്നും പണം തട്ടിയെടുത്തതായി ഇവർക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Crime Branch has prepared a chargesheet in the financial fraud case of Diya Krishna's firm. The employees collectively embezzled around Rs 65 lakhs. The employees transferred the money to their own accounts without Diya's knowledge and shared the money. Four people are accused in the chargesheet. The employees of the firm are Divya, Radhakumari, Vineetha and Vineetha's husband Adarsh

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രം തയ്യാറാക്കി ക്രൈം ബ്രാഞ്ച്
Open in App
Home
Video
Impact Shorts
Web Stories