TRENDING:

പിതാവിനെ കൊലപ്പെടുത്തിയ മകനെ വെറുതേ വിട്ടതിൽ സർക്കാർ അപ്പീൽ പോകണമെന്ന് ചികിത്സിച്ച ഡോക്ടർ

Last Updated:

2016 ഡിസംബർ 10ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് ചികിത്സ നൽകിയ വനിതാ ഡോക്ടർ രംഗത്ത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന നിഗമനത്തിലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. മരിച്ച കാരോടു സ്വദേശി തങ്കപ്പനെ ചികിത്സിച്ച പാറശാല താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാഥാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിക്ക് കത്ത് നൽകിയത്.ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്‌സിങ് മുഖേനയാണ് ഡോക്ടർ പ്രോസിക്യൂഷൻ ഡയറക്ടറെ സമീപിച്ചത്.
News18
News18
advertisement

2016 ഡിസംബർ 10ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ രാത്രി 1 മണിയോടെയാണ് പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തലയിലെ മുറിവ് തുന്നിക്കെട്ടി പ്രാഥമിക ചികിത്സ നൽകുന്നതിനിടെ ഛർദ്ദിച്ചു അബോധാവസ്ഥയിലായതിനെ തുടർന്ന് ഡോ. ലീന ഉടൻ തന്നെ തങ്കപ്പനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ ബന്ധുക്കൾ രോഗിയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് ഉച്ചയോടെ വീട്ടിൽ വെച്ച് തങ്കപ്പൻ മരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തലയിൽ മകൻ കമ്പിവെച്ച് അടിക്കുകയായിരുന്നുവെന്ന് തങ്കപ്പൻ മൊഴി നൽകിയിരുന്നതായി ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു. എന്നാൽ പാറശാല താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ച സമയം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചില്ലെന്നും പ്രാഥമിക ചികിത്സയുടെ രേഖകൾ പരിഗണിച്ചില്ലെന്നും ഡോ. ലീന ആരോപിക്കുന്നു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയെ ബന്ധുക്കൾ തിരികെ വീട്ടിലേക്ക് കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പിതാവിനെ കൊലപ്പെടുത്തിയ മകനെ വെറുതേ വിട്ടതിൽ സർക്കാർ അപ്പീൽ പോകണമെന്ന് ചികിത്സിച്ച ഡോക്ടർ
Open in App
Home
Video
Impact Shorts
Web Stories