നവംബർ 27ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അമിതവേഗത്തിലെത്തിയ കാർ കുറ്റിപ്പുറം പാലത്തിന് മുകളിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹ് (22) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്. ചങ്ങരംകുളത്തെ സിസിടിവിയിൽ നിന്ന് നമ്പർ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ നിലയിലുള്ള കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
advertisement
തൃശൂരിലെ വാഹനങ്ങൾ പൊളിക്കുന്ന മാർക്കറ്റിൽനിന്ന് കാർ കണ്ടെത്തിയത്. അപകടത്തിൽപെട്ടശേഷം നിർത്താതെ പോയ കാർ കുന്നംകുളത്തുവച്ച് കേടായതോടെ അവിടെയുള്ള കടയിൽ പൊളിച്ചുവിൽക്കാന്‍ ഏൽപിക്കുകയായിരുന്നു. തുടര്‍ന്ന് കാർ പൊളിക്കാൻ തൃശൂർ അത്താണിയിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടർ പോലീസിനോട് പറഞ്ഞത്. എന്നാൽ അപകടത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് കാർ പൊളിച്ചുവിൽക്കാൻ ഡോക്ടർ ശ്രമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.