ഇതും വായിക്കുക: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പൊള്ളാച്ചിയിൽ മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി
മേയ് 23ന് വൈകിട്ട് ആറുമണിക്കും 26ന് രാവിലെ 11.30നും ഇടയിലാണ് മോഷണം നടന്നതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്‌മൺ നിംബാർഗി പറഞ്ഞു. പ്രതികളെ പിടികൂടാൻ എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷണത്തിൽ എട്ടോളം പേർ പങ്കാളികളാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തം 59,348.94 ഗ്രാം ഭാരമുള്ള 1,373 സ്വർണ്ണ പാക്കറ്റുകൾ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏകദേശം 372 ഗ്രാം സ്വർണ്ണം പരിസരത്ത് ചിതറിക്കിടക്കുന്നതായി കണ്ടെത്തി. കൂടാതെ, പണമടങ്ങിയ മറ്റൊരു അലമാര തുറന്നിരുന്നു, 5,20,450 രൂപയും നഷ്ടപ്പെട്ടു.
advertisement
ഇതും വായിക്കുക: സ്കൂട്ടർ യാത്രയ്ക്കിടെ 53-കാരൻ പങ്കാളിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി
മോഷണം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് വിജയപുര പൊലീസ് വ്യക്തമാക്കി. രണ്ടാം ശനിയും ഞായറാഴ്‌ചയും ഒരുമിച്ച് വരാൻ കാത്തിരിക്കുകയായിരുന്നു മോഷ്ടാക്കൾ. കള്ളത്താക്കോൽ ഉപയോഗിച്ച് ബാങ്കിനകത്തുകടന്ന മോഷ്ടാക്കൾ അലാറവും സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമാക്കി. നെറ്റ്‌വർക്ക് വീഡിയോ റെക്കോഡറും അപഹരിച്ചു. ബാങ്ക് ലോക്കറുകൾ മാത്രമാണ് അവർ ലക്ഷ്യംവച്ചത്. കൊള്ളയ്ക്കുശേഷം ഒരു കറുത്ത പാവയും മോഷ്ടാക്കൾ ഉപേക്ഷിച്ചു. എന്തോ ആഭിചാര ക്രിയകൾ അനുഷ്ഠിച്ചതിന്റെ സൂചനയാണിതെന്നും പൊലീസ് പറഞ്ഞു.