കൗണ്ടറിൽ ടിക്കറ്റ് ക്ലിയർ ചെയ്യാതെ മാറി നിൽക്കുന്നതു കണ്ട് സംശയം തോന്നി എയർലൈൻസ് അധികൃതർ സി.ഐ.എസ്.എഫിന് വിവരം നൽകുകയായിരുന്നു. ഇതേത്തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഫാബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയെയും മക്കളെയും സഹായിക്കാനാണ് താൻ അകത്തുകയറിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഈ ഉദ്ദേശത്തോടെയാണ് താൻ ടിക്കറ്റെടുത്തശേഷം റദ്ദാക്കിയതെന്നും ഇയാൾ സിഐഎസ്എഫിനോട് സമ്മതിച്ചു.
തുടർന്ന് ഫാബിനെ സിഐഎസ്എഫ് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ടിക്കറ്റുകൾ റദ്ദാക്കിയാൽ അത് എയർലൈൻസിന്റെ കമ്പ്യൂട്ടറിൽ പരിശോധിച്ചാലേ വെളിപ്പെടുകയുള്ളൂ. ഈ പഴുതുപയോഗിച്ചാണ് റദ്ദാക്കിയ ടിക്കറ്റുപയോഗിച്ച് ഫാബിൻ വിമാനത്താവളത്തിൽ കടന്നതെന്ന് പൊലീസ് പറയുന്നു.
advertisement
Location :
Kochi,Ernakulam,Kerala
First Published :
January 27, 2023 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
റദ്ദാക്കിയ ടിക്കറ്റുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ കടന്നയാൾ അറസ്റ്റിൽ; ഭാര്യയെയും മക്കളെയും സഹായിക്കാനെന്ന് വിശദീകരണം
