വിവാഹിതനായ രവീന്ദ്രൻ 2021-ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മൗനികയെ പരിചയപ്പെടുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് രവീന്ദ്രന്റെ ഭാര്യ വിഴിയനഗരത്തിലെ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ഇയാൾ മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രകോപിതനായ രവീന്ദ്രൻ മൗനികയെ കുത്തിക്കൊല്ലുകയുമായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങൾ ചാക്കിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി ബാക്കി ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ ഒളിപ്പിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
advertisement
മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഈ ഭീഷണിയെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ മൃതദേഹത്തിന്റെ ഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് പ്രതി മറ്റെവിടെയോ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. ബാക്കി ശരീരഭാഗങ്ങൾക്കായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് തിരച്ചിൽ ഊർജിതമാക്കി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
