പരാതിക്കാരോട് യുവതി റെയിൽവേ ഡിവിഷണൽ ഓഫീസിൽ ക്ലർക്ക് ആണെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. കൂടാതെ പ്രതിയുടെ കൈവശം റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മണക്കാട് സ്വദേശികളായ അനു സഹോദരൻ അജിത്കുമാർ എന്നിവരുടെ കൈയിൽനിന്ന് നാലുലക്ഷം രൂപയാണ് യുവതി കൈപ്പറ്റിയത്. 175000 രൂപ പവർഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയും ബാക്കി തുക റെയിൽവേ ഡിവിഷണൽ ഓഫീസ് പരിസരത്തുവെച്ചുമാണ് വാങ്ങിയത്.
അതേസമയം, പണം വാങ്ങിയശേഷം യുവതി പരാതിക്കാർക്ക് വ്യാജനിയമനക്കത്ത് നൽകിയിരുന്നു. കൂടാതെ ഇതുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജോലിക്ക് എത്താനും നിർദേശം നൽകി. യുവതി പറഞ്ഞതനുസരിച്ച് ജോലിയിൽ പ്രവേശിക്കാനായി എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം സഹോദരങ്ങൾക്ക് മനസിലാവുന്നത്. അപ്പോയിന്റ്മെന്റ് ലെറ്റർ പരിശോധിച്ച റെയിൽവേ ജീവനക്കാർ ഇത് വ്യാജമാണെന്ന് പോലീസിനെ അറിയിച്ചു. ഈ സമയം റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement